എഫ്.പി.ഒ.യും അഗ്രി ബിസിനസ് മാനേജ്‌മെന്റും

ഡോ. ടി.പി.സേതുമാധവന്‍

എഫ്.പി.ഒ. ( ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ ) നയം രാജ്യത്തു രൂപപ്പെട്ടതോടെ അഗ്രി ബിസിനസ് മാനേജ്‌മെന്റിനു പ്രസക്തിയേറിയിരിക്കുകയാണ്. എഫ്.പി.ഒ. എന്നതു
കര്‍ഷകന്റെ താല്‍പ്പര്യം ലക്ഷ്യമിട്ട കൂട്ടായ്മയോ സൊസൈറ്റിയോ സഹകരണസ്ഥാപനമോ യൂണിയനോ ആകാം. പതിനായിരത്തിലേറെ എഫ.്പി.ഒ.കളാണ് ഓരോ വര്‍ഷവും നിലവില്‍ വരുന്നത്. ഇതിനാനുപാതികമായി ഭക്ഷ്യസംസ്‌കരണ യൂണിറ്റുകളും അഗ്രി ബിസിനസ് കമ്പനികളും രൂപം കൊള്ളുന്നു. സഹകരണമേഖലയെ പിന്തള്ളിയാണു ചിലയിടങ്ങളില്‍ എഫ്.പി.ഒ.കള്‍ മുന്നേറുന്നത്. അതേസമയം, ആവശ്യത്തിനു വേണ്ട
വിദഗ്ധരെ ഈ മേഖലയില്‍ ലഭിക്കുന്നില്ല. ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ഒരുപാട് തൊഴില്‍സാധ്യതയുള്ള മേഖലയാണു അഗ്രി ബിസിനസ് മാനേജ്‌മെന്റ്.

 

രാജ്യത്തു സേവനമേഖലയിലെ വളര്‍ച്ചയ്ക്കാനുപാതികമായി സേവനമേഖലയിലേക്കുള്ള കാര്‍ഷികമേഖലയുടെ മാറ്റം പ്രകടമാണ്. കഴിഞ്ഞ ഒരു ദശാബ്ദത്തിലെ സാമ്പത്തികാവസ്ഥ വിലയിരുത്തിയാല്‍ ഇതു വ്യക്തമാകും. സംസ്‌കാരത്തിന്റെ ഭാഗമായിരുന്ന കൃഷി സേവനമേഖലയിലേക്കു നീങ്ങുമ്പോള്‍ അഗ്രി ബിസിനസ്സിനു പ്രസക്തിയേറുന്നു. അഗ്രി ബിസിനസ് മേഖലയുമായി ബന്ധപ്പെട്ട് നിരവധി ഉപവിഭാഗങ്ങളുണ്ട്. കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, ഹോര്‍ട്ടികള്‍ച്ചര്‍, ഭക്ഷ്യസംസ്‌കരണം, ഫുഡ് റീടെയ്ല്‍, ഫുഡ് ഇ ബിസിനസ്, സപ്ലൈ ചെയിന്‍ മാനേജ്മന്റ്, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്, ഡെയറി ബിസിനസ് മാനേജ്‌മെന്റ്, പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്റ് മാനേജ്‌മെന്റ് മുതലായവ അഗ്രി ബിസിനസ് മാനേജ്‌മെന്റില്‍പ്പെടുന്നു. സംരംഭകത്വവുമായി ബന്ധപ്പെട്ട് എന്റര്‍പ്രെണര്‍ഷിപ്പ് മാനേജ്‌മെന്റ്, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയും വിപുലപ്പെട്ടുവരുന്നു.

പുത്തന്‍
പ്രവണതകള്‍

രാജ്യത്തു കര്‍ഷക ഉല്‍പ്പാദക സംഘടനകള്‍ അഥവാ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ ( എഫ്.പി.ഒ. / എഫ്.പി.സി ) കൂടുതലായി നിലവില്‍വരുന്നുണ്ട്. വ്യാവസായികാടിസ്ഥാനത്തില്‍ ഇവ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനികളാകുന്നു. കര്‍ഷകന്റെ താല്‍പ്പര്യം സംരക്ഷിക്കുക, മികച്ച ഉല്‍പ്പാദനം സാധ്യമാക്കുക, ഉല്‍പ്പാദനച്ചെലവ് കുറയ്ക്കുക എന്നിവയോടൊപ്പം മൂല്യവര്‍ധിത ഉല്‍പ്പന്നനിര്‍മാണം, മികവുറ്റ സാങ്കേതികവിദ്യ അനുവര്‍ത്തിച്ചുള്ള സംസ്‌കരണം, മെച്ചപ്പെട്ട വിപണി എന്നിവയും ഇവ ലക്ഷ്യമിടുന്നു. ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സഹകരണസംഘങ്ങളെ പിന്തള്ളിക്കൊണ്ടു എഫ്.പി.ഒ.കള്‍ മുന്നേറുന്നു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുള്ളതു മധ്യപ്രദേശിലാണ്. എഫ്.പി.ഒ. കര്‍ഷകന്റെ താല്‍പ്പര്യം ലക്ഷ്യമിട്ട കൂട്ടായ്മയോ സൊസൈറ്റിയോ സഹകരണസ്ഥാപനമോ യൂണിയനോ ആകാം. ഉല്‍പ്പാദകര്‍ക്കും കര്‍ഷകര്‍ക്കും ഉല്‍പ്പാദനത്തിനും സംസ്‌കരണത്തിനും വിപണനത്തിനും ഇവ പ്രോത്സാഹനം നല്‍കും. എഫ്.പി.ഒ. കൂടുതല്‍ വ്യാവസായിക സംരംഭത്തിലേക്കു കടക്കുമ്പോഴാണ് എഫ്.പി.സി.യാകുന്നത്. 83 ശതമാനത്തോളം ഉല്‍പ്പാദകരും/ കര്‍ഷകരും 1.33 ഹെക്ടറില്‍ താഴെ സ്ഥലവിസ്തൃതിയുള്ളവരാണ്. അതിനാല്‍ ഉല്‍പ്പാദകരുടെയും അവരുടെ ഉല്‍പ്പന്നങ്ങളുടെയും കൂട്ടായ്മ സുസ്ഥിരകൃഷിയ്ക്ക് അത്യന്താപേക്ഷിതമാണ്. കാര്‍ഷികോല്‍പ്പന്ന ഉല്‍പ്പാദന -വിപണനശൃംഖലയില്‍ എഫ്.പി.സി. കര്‍ഷര്‍ക്കു മികച്ച കൈത്താങ്ങായി പ്രവര്‍ത്തിച്ചുവരുന്നു.

മധ്യപ്രദേശില്‍ ലോകബാങ്കിന്റെ സാമ്പത്തികസഹായത്തോടെ 2005 ലാണ് എഫ.്പി.ഒ. ആരംഭിച്ചത്. തുടര്‍ന്ന് രാജസ്ഥാന്‍, തമിഴ്നാട്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇതു വിപുലപ്പെട്ടു. സന്നദ്ധസംഘടനകള്‍, നബാര്‍ഡ്, കൃഷിവകുപ്പിന്റെ കീഴിലുള്ള ചെറുകിട അഗ്രി ബിസിനസ് കൂട്ടായ്മ (ടഎഅഇ) മുതലായവയുടെ പിന്തുണയിലും സാമ്പത്തികസഹായത്തിലുമാണു എഫ്.പി.ഒ. രൂപം കൊള്ളുന്നത്. 2023 -24 സാമ്പത്തിക വര്‍ഷം രാജ്യത്ത് 25,000 എഫ.്പി.ഒ.കള്‍ നിലവില്‍ വരും. കേരളത്തില്‍ എഫ്.പി.ഒ. നയം നിലവിലുണ്ട്. കമ്പനീസ് ആക്ടനുസരിച്ചാണ് എഫ്. പി.ഒ. നിലവില്‍ വരുന്നത്. ഉല്‍പ്പാദകര്‍, അസംഘടിത ഗ്രൂപ്പുകള്‍, സാശ്രയസംഘങ്ങള്‍ മുതലായവയ്ക്ക് അംഗങ്ങളാകാം. ഉല്‍പ്പാദകര്‍ക്കു മാത്രമേ വോട്ടുള്ളൂ. കൂട്ടായി സംരംഭം വിപുലപ്പെടുത്താന്‍ സാധിക്കും.

എഫ.്പി.ഒ. തുടങ്ങാന്‍ ഉല്‍പ്പാദക ക്ലസ്റ്ററുകള്‍ കണ്ടെത്തണം. ഇവ കൃഷി, മൃഗസംരക്ഷണ, ക്ഷീരവികസന, ഫിഷറീസ് മേഖലകളിലാകാം. സാധ്യതാപഠനം, കര്‍ഷകരെ കണ്ടെത്തലും ഉല്‍പ്പാദനസാധ്യത വിലയിരുത്തലും, ബിസിനസ്പ്ലാന്‍ തയാറാക്കല്‍, വിഭവസമാഹരണം, ബിസിനസ് ഓപ്പറേഷന്‍ എന്നിവ പ്രധാനപ്പെട്ട ഘടകങ്ങളാണ്. എഫ.്പി.ഒ.വിനു ചെയ്യാന്‍ പറ്റുന്ന സേവനങ്ങള്‍ തിരിച്ചറിയണം. കര്‍ഷകകൂട്ടായ്മ രൂപപ്പെടുത്തല്‍, കൂട്ടായ ഉല്‍പ്പന്നസംസ്‌കരണം, ഗ്രേഡിംഗ്, പാക്കേജിംഗ്്, വിപണനസേവനം, ഇന്‍ഷുറന്‍സ്, സാങ്കേതികസേവനങ്ങള്‍, മാനേജ്മെന്റ് സിസ്റ്റം രൂപപ്പെടുത്തല്‍, സാങ്കേതികവിദ്യ പ്രാവര്‍ത്തികമാക്കല്‍, വിളവെടുപ്പിനുശേഷമുള്ള സാങ്കേതികവിദ്യ, പരിശീലനം, സ്‌കില്‍ വികസനം, വൈവിധ്യവത്കരണം, നെറ്റ്വര്‍ക്കിങ്, സപ്ലൈ ചെയിന്‍ മാനേജ്മന്റ്, ക്ലീനിംഗ്്, ഗ്രേഡിംഗ് എന്നിവ എഫ.്പി.ഒ.യുടെ പ്രധാനപ്പെട്ട സേവനങ്ങളില്‍പ്പെടും.

എഫ.്പി.ഒ.. നിലവില്‍ വരുന്നതോടെ വിപണനത്തിന് ഇടനിലക്കാരെ ഒഴിവാക്കാം. കര്‍ഷകര്‍ക്കു മെച്ചപ്പെട്ട വിപണി ഉറപ്പാക്കുന്നതോടൊപ്പം മൂല്യ വര്‍ധിത ഉല്‍പ്പാദനം വിപുലപ്പെടുത്താം. ആവശ്യമായ സാമ്പത്തികസഹായം കണ്ടെത്താനും പ്രാഥമിക സംസ്‌കരണം, ശീതീകരണസംവിധാനം, ഗ്രേഡിംഗ്, പാക്കേജിംഗ് എന്നിവ ഉറപ്പുവരുത്താനും സാധിക്കും. റെഗുലേറ്റഡ് മാര്‍ക്കറ്റുകള്‍ തുടങ്ങുന്നതോടൊപ്പം ഇ നാം ( ല ചഅങ) സാങ്കേതികവിദ്യ അനുവര്‍ത്തിക്കാനും സാധിക്കും. ലേലനടപടികള്‍ കൂടുതല്‍ മത്സരാടിസ്ഥാനത്തിലാക്കാം. സാമ്പത്തികസഹായം, കേന്ദ്ര -സംസ്ഥാന പദ്ധതികളിലൂടെയുള്ള സബ്സിഡി, ഗ്രാന്റ് ഇന്‍ എയ്ഡ് എന്നിവ എളുപ്പത്തില്‍ ലഭിക്കാനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാം.

സാങ്കേതികവിദ്യകള്‍ക്കു
സാധ്യതയേറും

കാര്‍ഷികമേഖലയില്‍ കൂടുതല്‍ സാങ്കേതികവിദ്യകള്‍ പ്രാവര്‍ത്തികമാകും. നിര്‍മിതബുദ്ധി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, മെഷീന്‍ ലേണിംഗ്, ബ്‌ളോക്ക് ചെയിന്‍ ടെക്‌നോളജി, ഓട്ടോമേഷന്‍ എന്നിവ കാര്‍ഷികമേഖലയില്‍ കൂടുതലായി അവലംബിക്കും. ഇത് ഉല്‍പ്പാദന വര്‍ധനവിനു സഹായിക്കും. സംരംഭകത്വം കാര്‍ഷികമേഖലയില്‍ കൂടുതലായി പ്രാവര്‍ത്തികമാകും. ഇതിന്റെ ഭാഗമായി അഗ്രി ബിസിനസ്സ് ഇന്‍ക്യൂബേറ്ററുകളും അഗ്രി സ്റ്റാര്‍ട്ടപ്പുകളും കൂടുതലായി കേരളത്തില്‍ നിലവില്‍ വരും. ഇവയില്‍ 25 ശതമാനം സ്റ്റാര്‍ട്ടപ്പുകളും ഭക്ഷ്യ സംസ്‌കരണത്തിനു പ്രാധാന്യം നല്‍കും. നേരിട്ടു കഴിക്കാവുന്നതും പാചകം ചെയ്യാവുന്നതുമായ ഉല്‍പ്പന്നങ്ങളും കയറ്റുമതി ലക്ഷ്യമിട്ട ഉല്‍പ്പന്നങ്ങളും കൂടുതലായി നിലവില്‍ വരും. കൃഷി അഗ്രി ബിസിനസ്സിലേക്കും ഭക്ഷ്യ സംസ്‌കരണത്തിലേക്കും നീങ്ങും. ഇതു ഫുഡ് റീടെയ്‌ലിനും ഇ റീ ടെയ്‌ലിനും സാധ്യത വര്‍ധിപ്പിക്കും. മൊത്തം റീടെയ്ല്‍ മാര്‍ക്കറ്റിന്റെ 50 ശതമാനത്തോളം ഭക്ഷ്യ റീടെയ്ല്‍ കയ്യടക്കും. കൃഷിയിലൂടെ ഭക്ഷണം എന്ന രീതിയ്ക്കു പ്രാധാന്യം ലഭിക്കും. കൂടുതല്‍ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ സംരംഭകരാകും.

കര്‍ഷക ഉല്‍പ്പാദക
സംഘടനകള്‍

കാര്‍ഷികമേഖലയില്‍ കര്‍ഷക ഉല്‍പ്പാദക സംഘടനകള്‍ ( എഫ്.പി. ഒ / എഫ്.പി.സി. ) ഉല്‍പ്പാദനം, സംസ്‌കരണം, വിജ്ഞാനവ്യാപനം, വിപണനം, ഉല്‍പ്പാദനോപാധികളുടെ വിപണനം, ഗുണമേ•, കയറ്റുമതി എന്നിവ ലക്ഷ്യമിട്ടു പ്രവര്‍ത്തിക്കും. കാലാവസ്ഥാമാറ്റം വിലയിരുത്തിയുള്ള ആഘാതം കുറയ്ക്കാനുള്ള മിറ്റിഗേഷന്‍, അഡാപ്‌റ്റേഷന്‍തന്ത്രങ്ങള്‍ കാര്‍ഷികമേഖലയില്‍ കൂടുതലായി പ്രാവര്‍ത്തികമാകും. ഇതിനായി കൂടുതല്‍ ഗവേഷണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഹരിതഗൃഹ വാതകങ്ങളുടെ അളവ് കുറയ്ക്കാനും ഇഛജ27 പ്രോട്ടോക്കോള്‍ അനുസരിച്ചു കാര്‍ബണിന്റെ അളവ് കുറയ്ക്കാനുമുള്ള പദ്ധതികളും കൂടുതലായി നിലവില്‍ വരും.

കാര്‍ഷികമേഖലയില്‍ കേന്ദ്രസഹായത്തോടെയുള്ള കൂടുതല്‍ പദ്ധതികള്‍ നടപ്പാകും. 2000 കോടി രൂപയുടെ ലോകബാങ്ക് സഹായത്തോടെ മൂല്യ വര്‍ധിത ഉല്‍പ്പന്നനിര്‍മാണം, ശീതീകരണസംവിധാനം, ഉല്‍പ്പാദനവര്‍ധന, കാലാവസ്ഥ മാറ്റാതെ ചെറുക്കാനുള്ള സാങ്കേതികവിദ്യകള്‍, ഭക്ഷ്യ സുരക്ഷ, സംരംഭകത്വം, അഗ്രി ഇന്‍കുബേറ്ററുകള്‍, സ്മാര്‍ട്ട് സേവനം ഉറപ്പാക്കുന്ന കൃഷിഭവനുകള്‍, അഡ്വാന്‍സ്ഡ് സാങ്കേതികവിദ്യകള്‍, കാലാവസ്ഥാധിഷ്ഠിത ഗവേഷണം എന്നിവ കാര്‍ഷികമേഖലയില്‍ 2023 ല്‍ നടപ്പാക്കാനുള്ള സാധ്യതയേറെയാണ്.

മൂല്യവര്‍ധിത
ഉല്‍പ്പന്നനിര്‍മാണം

മൃഗസംരക്ഷണ മേഖലയില്‍ ഉല്‍പ്പാദനവര്‍ധന, മൂല്യവര്‍ധിത ഉല്‍പ്പന്നനിര്‍മാണം, രോഗനിയന്ത്രണം, ഭക്ഷ്യസുരക്ഷ എന്നിവയ്ക്കു 2023 ല്‍ ഊന്നല്‍ നല്‍കും. മള്‍ട്ടിഡിസിപ്ലിനറി ഗവേഷണത്തിനു പ്രാധാന്യമേറും. കാര്‍ഷിക, മൃഗസംരക്ഷണ, ഫിഷറീസ് മേഖലയില്‍ കേന്ദ്ര സഹായത്തോടെയുള്ള ഭൗതിക സൗകര്യവികസന പദ്ധതികള്‍, കോള്‍ഡ് ചെയിന്‍ പ്രൊജക്റ്റ് എന്നിവ കേരളത്തില്‍ നിലവില്‍ വരും. ഓമന മൃഗങ്ങള്‍, പക്ഷികള്‍ എന്നിവയുടെ പരിചരണം, തീറ്റ എന്നിവയില്‍ നൂതന പ്രവണതകള്‍ ദൃശ്യമാകും. ( 80,000 കോടി രൂപയുടെ ഭക്ഷ്യോല്‍പ്പന്നങ്ങളാണു മലയാളി അയല്‍സംസ്ഥാനങ്ങളില്‍ നിന്നും മറ്റുരാജ്യങ്ങളില്‍നിന്നും പ്രതിവര്‍ഷം വാങ്ങുന്നത് ). സുസ്ഥിര ഭക്ഷ്യോല്‍പ്പാദനത്തിനു പ്രാധാന്യം നല്‍കും. പാലുല്‍പ്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കും. കോഴിയിറച്ചിവിപണിയില്‍ ഉല്‍പ്പാദനം വര്‍ധിക്കുമെങ്കിലും വിപണനസമ്മര്‍ദ്ദമേറും. കാര്‍ഷിക, മൃഗസംരക്ഷണമേഖലയില്‍ ഇന്റേണ്‍ഷിപ്പുകള്‍ക്കു കൂടുതല്‍ പ്രാധാന്യം ലഭിക്കും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, രാസവള സബ്‌സിഡി എന്നിവയില്‍ വന്‍വളര്‍ച്ച കൈവരിക്കും. കാര്‍ഷിക, വെറ്ററിനറി, ഫിഷറീസ് സര്‍വകലാശാലകള്‍ക്കു ലഭിക്കുന്ന ഗവേഷണഫണ്ടില്‍ ക്രമാതീതമായ കുറവുണ്ടാകും. കൂടുതല്‍ ആഭ്യന്തര ഫണ്ടുകള്‍ സ്വരൂപിക്കുന്നതിനു പ്രസക്തിയേറും.

തോട്ടംമേഖലയില്‍ ഫലവര്‍ഗ, പച്ചക്കറിക്കൃഷിക്കും പഴവര്‍ഗങ്ങളില്‍ നിന്നുള്ള വീര്യം കുറഞ്ഞ മദ്യോല്‍പ്പാദനത്തിനും 2023 ല്‍ കേരളം അനുമതി നല്‍കിയേക്കും. സംയോജിത, സമ്മിശ്ര കൃഷിരീതികള്‍, വൈവിധ്യവല്‍ക്കരണം എന്നിവയ്ക്ക് 2023 ല്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കും. ഉല്‍പ്പന്നങ്ങള്‍ക്കു മെച്ചപ്പെട്ട വില ലഭിക്കുന്നതോടൊപ്പം ജൈവ, തനതു, പരിസ്ഥിതിക്കിണങ്ങിയ കൃഷിരീതികള്‍ കേരളത്തില്‍ കൂടുതലായി പ്രവര്‍ത്തികമാകും. സുസ്ഥിര കൃഷിയ്ക്കു മികച്ച വിപണി ഉറപ്പുവരുത്തിയാല്‍ മാത്രമേ കര്‍ഷകസുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കൂ. സഹകരണ വകുപ്പിന്റെയും കുടുംബശ്രീയുടെയും ഇടപെടലുകള്‍ കാര്‍ഷികമേഖലയില്‍ കൂടുതല്‍ ഉല്‍പ്പാദന വര്‍ധനവിനിടവരുത്തും. കുട്ടനാട്, വയനാട്, ഇടുക്കി പാക്കേജുകളും ഭൂപ്രകൃതി വിലയിരുത്തിയുള്ള കൃഷിരീതികളും 2023 ല്‍ നടപ്പാകുമെന്നു പ്രതീക്ഷിക്കാം.

എഫ്.പി.സി. തുടങ്ങാന്‍ ബിസിനസ്പ്ലാന്‍ വസ്തുനിഷ്ഠമായ രീതിയില്‍ തയാറാക്കണം. ഇതില്‍ വിശദമായ പ്രോജക്ട് വിവരങ്ങള്‍, വിപണന സാധ്യത, സംസ്‌കരണരീതികള്‍, സാങ്കേതികവിദ്യ, വിപണി, ചെലവ്, വരുമാനം, പ്രതീക്ഷിയ്ക്കുന്ന ലാഭവിഹിതം എന്നിവ വ്യക്തമാക്കിയിരിക്കണം. ഉല്‍പ്പന്നസംഭരണം, കാര്‍ഷികയന്ത്രങ്ങള്‍ വാടകയ്ക്കു നല്‍കല്‍, വിത്തുല്‍പ്പാദനം, വിപണനശൃംഖല രൂപപ്പെടുത്തല്‍, മൂലധന സമാഹരണം, പൊതുവായ സേവനകേന്ദ്രങ്ങള്‍ തുടങ്ങല്‍, പരിശീലനം, സ്‌കില്‍ വികസനം, സാങ്കേതികവിദ്യ അനുവര്‍ത്തിക്കല്‍, വളം, നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കല്‍ മുതലായവ ഏറ്റെടുത്തു നടത്താം. കാലത്തിന്റെ മാറ്റത്തിനനുസരിച്ചുള്ള എഫ.്പി.ഒ. കര്‍ഷര്‍ക്കു മികച്ച വരുമാനം ഉറപ്പുവരുത്തും.

അഗ്രി ബിസിനസ്
മാനേജ്‌മെന്റ്

എഫ്.പി.ഒ. നയം രാജ്യത്തു രൂപപ്പെട്ടതോടെ അഗ്രി ബിസിനസ് മാനേജ്‌മെന്റിനു പ്രസക്തിയേറിയിരിക്കുകയാണ്. കൂടുതല്‍ സാധ്യതകളാണ് ഈ രംഗത്തുള്ളത്. എല്ലാ എഫ്.പി.ഒ.കളും വിജയകരമായി പ്രവര്‍ത്തിക്കാന്‍ സി.ഇ.ഒ.മാര്‍ വേണം. ഇതിലേക്കായി കൂടുതലും അഗ്രി ബിസിനസ് മാനേജ്മെന്റ് വിദഗ്ധരെ ലഭിക്കാനാണു താല്‍പ്പര്യപ്പെടുക. അഗ്രി ബിസിനസ്സിന്റെ എല്ലാ തലങ്ങളിലും പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്കു കഴിയും. പതിനായിരത്തിലേറെ എഫ.്പി.ഒ.കളാണ് ഓരോ വര്‍ഷവും നിലവില്‍ വരുന്നത്. ഇതിനാനുപാതികമായി ഭക്ഷ്യസംസ്‌കരണ യൂണിറ്റുകളും അഗ്രി ബിസിനസ് കമ്പനികളും നിലവില്‍ വരുന്നു. എന്നാല്‍, ആവശ്യത്തിനു വേണ്ട വിദഗ്ധരെ ഈ മേഖലയില്‍ ലഭിക്കുന്നില്ല. എം.എസ.്എം.ഇ. മേഖലയില്‍ രൂപപ്പെടുന്ന സംരംഭങ്ങളില്‍ 75 ശതമാനവും കാര്‍ഷികരംഗത്താണ്. അഗ്രി സ്റ്റാര്‍ട്ടപ്പുകളും കൂടുതലായി നിലവില്‍ വരുന്നു.
കാര്‍ഷികമാനേജ്മെന്റ് രംഗത്തു തൊഴില്‍ നല്‍കാന്‍ ലോകബാങ്കും ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കും ദേശസാല്‍കൃത, സഹകരണ, സ്വകാര്യ ബാങ്കുകളും തയാറാണ്. ബാങ്കിങ് ഇന്‍ഷുറന്‍സ് രംഗത്തും തൊഴിലവസരങ്ങളുണ്ട്. അക്കാദമിക്, ഗവേഷണം എന്നിവയില്‍ അഗ്രി ബിസിനസ് വിദഗ്ധര്‍ക്കു രാജ്യത്തിനകത്തും വിദേശത്തും അവസരങ്ങളുണ്ട്. കാര്‍ഷിക, വെറ്ററിനറി, ഫിഷറീസ് സര്‍വകലാശാലകള്‍, കാര്‍ഷിക, സഹകരണ മന്ത്രാലയങ്ങള്‍ എന്നിവിടങ്ങളില്‍ അവസരങ്ങളേറെയുണ്ട്.

ഇന്ത്യയിലേറെയും
പി.ജി. കോഴ്‌സുകള്‍

അഗ്രി ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്കു മാനേജീരിയല്‍ തൊഴിലുകളാണു ലഭിക്കുന്നത്. അതിനാല്‍ ഇന്ത്യയില്‍ ബിരുദാനന്തര കോഴ്‌സുകളാണു കൂടുതലായുമുള്ളത്. ഏതു ബിരുദധാരിക്കും ചേരാവുന്ന ബിരുദാനന്തര കോഴ്‌സുകളുണ്ട്. കാര്‍ഷിക, വെറ്റിനറി, ഫിഷറീസ് മുതലായവയില്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കു ചേരാവുന്ന അഗ്രി ബിസിനസ് മാനേജ്‌മെന്റ്, സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, റൂറല്‍ മാനേജ്മെന്റ് കോഴ്‌സുകളുണ്ട്. ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എക്സ്റ്റന്‍ഷന്‍ മാനേജ്‌മെന്റിലെ അഗ്രി ബിസിനസ്, സപ്ലൈ ചെയിന്‍ മാനേജ്മെന്റ് ബിരുദാനന്തര കോഴ്സുകള്‍ക്കു പ്രവേശനം ലഭിക്കാനുള്ള പ്രാഥമികയോഗ്യത കാര്‍ഷിക, കാര്‍ഷികാനുബന്ധ ബിരുദമാണ്. കേരള കാര്‍ഷിക സര്‍വകലാശാലയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റും നടത്തുന്ന അഗ്രി ബിസിനസ് മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ക്ക് ഏതു ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. കാര്‍ഷിക, അനുബന്ധ ബിരുദധാരികള്‍ക്ക് ആനന്ദിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ മാനേജ്മെന്റ് നടത്തുന്ന റൂറല്‍ മാനേജ്മെന്റ് പ്രോഗ്രാമിനും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് നടത്തുന്ന റൂറല്‍ മാനേജ്മെന്റ് പ്രോഗ്രാമിനും ചേരാം.

ബിരുദധാരികള്‍ക്കു ചേരാവുന്ന നിരവധി അഗ്രി ബിസിനസ് മാനേജ്മെന്റ് കോഴ്‌സുകള്‍ ന്യൂസിലാന്‍ഡ്, നെതര്‍ലന്‍ഡ്സ്, ഓസ്‌ട്രേലിയ, യു.കെ. സര്‍വകലാശാലകളിലുണ്ട്. നെതര്‍ലാന്‍ഡ്‌സിലെ ഹാസ്, വാഗെനിങ്കന്‍ സര്‍വകലാശാലകള്‍, ഓസ്ട്രേലിയയിലെ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, യു.കെ.യിലെ ബ്രിസ്റ്റോള്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ മികച്ച പ്രോഗ്രാമുകളുണ്ട്. നിരവധി ഗവേഷണ പ്രോഗ്രാമുകളുമുണ്ട്.

അഗ്രി ബിസിനസ് മാനേജ്‌മെന്റില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹമുള്ള വിദ്യാര്‍ഥികള്‍ക്കു കൃഷി, ഇക്കണോമിക്‌സ്, വെറ്ററിനറി സയന്‍സ്, കാര്‍ഷിക എഞ്ചിനീയറിംഗ്, ഡെയറി ടെക്‌നോളജി, ഡെവലപ്മെന്റല്‍ സയന്‍സ്, മാനേജ്‌മെന്റ്, കോമേഴ്സ്, ഫിഷറീസ് സയന്‍സ്, കോ-ഓപ്പറേഷന്‍ ആന്റ് ബാങ്കിങ് കോഴ്‌സുകള്‍ക്കു ചേരാം. കാര്‍ഷിക കോഴ്‌സുകള്‍ക്കു ചേരാന്‍ നീറ്റില്‍ മികച്ച സ്‌കോര്‍ ആവശ്യമാണ്. ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ 15 ശതമാനം അഖിലേന്ത്യാ കാര്‍ഷിക കോഴ്സുകള്‍ക്കു കേന്ദ്ര സര്‍വകലാശാലകള്‍ക്കുവേണ്ടി നടത്തുന്ന സെന്‍ട്രല്‍ യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷയിലൂടെയാണ് അഡ്മിഷന്‍.

ബി.ബി.എ. പൂര്‍ത്തിയാക്കിയവര്‍ക്കും അഗ്രി ബിസിനസ്, മാനേജ്മെന്റ് എം.ബി.എ. പ്രോഗ്രാമിനു ചേരാം. അഗ്രി ബിസിനസ് മാനേജ്മെന്റ് കോഴ്‌സുകള്‍ ഉള്‍പ്പെടുത്തിയ ബി.ബി.എ. പ്രോഗ്രാമുണ്ട്. നിരവധി സ്‌കില്‍ വികസന പ്രോഗ്രാമുകള്‍, വൊക്കേഷണല്‍ കോഴ്‌സുകള്‍ എന്നിവ അഗ്രി ബിസിനസ് മാനേജ്മെന്റ് മേഖലയിലുണ്ട്. ഇവ ചടഝഎ നിലവാരത്തില്‍ ടെക്നീഷ്യന്‍, സൂപ്പര്‍വൈസര്‍, മാനേജീരിയല്‍ തലങ്ങളിലുണ്ട്. പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്കു ചേരാവുന്ന കോഴ്‌സുകളുമുണ്ട്.

സ്‌കില്‍ വികസന
സാധ്യത

വരുന്ന നാലഞ്ചു ദശാബ്ദക്കാലത്തു ലോകത്തെമ്പാടും അഗ്രി ബിസിനസ് മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ പ്രതീക്ഷിക്കാം. കാലാവസ്ഥാ മാറ്റത്തിനനുസരിച്ചു ഈ മേഖലയിലും തൊഴിലവസരങ്ങള്‍ രൂപപ്പെടും. ഏതു യോഗ്യതയുള്ളവര്‍ക്കും ലഭിക്കാവുന്ന തൊഴിലുകള്‍ ഈ മേഖലയിലുണ്ട്. ടെക്‌നീഷ്യന്‍, സൂപ്പര്‍വൈസര്‍, മാനേജീരിയല്‍തല തൊഴിലുകളുണ്ട്. കൂടാതെ ചമശേീിമഹ ടസശഹഹ ഝൗമഹശളശരമശേീി എൃമാലംീൃസ ( ചടഝഎ ) നിലവാരത്തിലുള്ള സ്‌കില്‍ വികസന കോഴ്‌സുകളുമുണ്ട്. അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ക്കു ചെയ്യാവുന്ന അപ് സ്‌കില്ലിങ്, റീ സ്്കില്ലിങ് കോഴ്‌സുകളുണ്ട്. ചടഝഎ നിലവാരം ഇന്ത്യയില്‍ മാത്രമല്ല, ജി.സി.സി. രാജ്യങ്ങളിലും അംഗീകരിച്ചതാണ്. യു.കെ. സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍, സ്‌കോട്ടിഷ് ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക്്, ഓസ്‌ട്രേലിയന്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് മുതലായ യോഗ്യതാമാനദണ്ഡങ്ങളുണ്ടെങ്കില്‍ ഏതു രാജ്യത്തും തൊഴില്‍ ചെയ്യാനുള്ള അവസരങ്ങള്‍ ലഭിക്കും. 10, 12 പൂര്‍ത്തിയാക്കിയവര്‍ക്കും ഐ.ടി.ഐ. കോഴ്‌സ് കഴിഞ്ഞവര്‍ക്കും സ്‌കില്‍ വികസന കോഴ്‌സുകള്‍ പൂര്‍ത്തിയാക്കി ടെക്‌നീഷ്യന്‍തല തൊഴിലിനു ശ്രമിക്കാം. ഡിപ്ലോമ, ബിരുദമുള്ളവര്‍ക്കു സൂപ്പര്‍വൈസറി തസ്തികയ്ക്ക് ശ്രമിക്കാം. എം.ബി.എ. ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കു മാനേജീരിയല്‍തല ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

ഇന്ത്യയില്‍ മുന്‍നിരയിലുള്ള അഗ്രി ബിസിനസ് കോളേജുകള്‍ ഇവയാണ്: Indian Institute of Management – [IIMA], Ahmedabad.

Indian Institute of Management – [IIM], Lucknow. MIT World Peace University – [MIT-WPU], Pune. Prin. L. N. Welingkar Institute of Management Development & Research – [WeSchool], Mumbai.

Institute of Management Studies, Banaras Hindu University, Varanasi, Uttar Pradesh. Amity University, Noida. Kerala Agricultural University, Vellanikkara, Thrissur.

Aligarh Muslim University – [AMU], Uttar Pradesh . Faculty of Management Sciences and Liberal Arts, Shoolini University, Solan, Himachal Pradesh.

National Institute of Agricultural Extension Management , Hyderabad, Telangana. Symbiosis Institute of International Business, Pune.

Vaikunth Mehta National Institute of Co-Operative Management – [VAMNICOM], Pune. MIT College of Management – [MITCOM], Kothrud, Pune.

Doon Business School – [DBS], Dehradun, Utterakhand. Roorkee Institute of Technology – [RIT], Roorkee , Uttarakhand. Shobhit Universtiy School of Business Studies, Meerut, Uttar Pradesh. Jagannath University, Jaipur , Rajasthan. NITTE School of Management – [NSM], Bangalore, Karnataka. Royal Global University – [RGU], Guwahati, Assam.

Institute of Business Management and Research -[IBMR], Hubli, Karnataka. ASM’s Institute of Business Management And Research – [IBMR], Pune.

Maharishi Markandeshwar – [MMU], Ambala, Haryana. Amity University, Jaipur. Lotus Business School – [LBS] Punawale, Pune. Kalinga Institute of Industrial Technology – [KIIT], Bhubaneswar, Orissa. Singhania University, Jhunjhunu, Rajasthan. Integral University, Lucknow. NIMS University, Jaipur.

 

 

ബിരുദം
നേടാന്‍
കോഴ്‌സുകള്‍
ഏറെ

പ്ലസ് ടു ഫലം വന്നതോടെ വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉപരിപഠനമേഖല തീരുമാനിക്കാനുള്ള തയാറെടുപ്പിലാണ്. രാജ്യത്തിനകത്തും വിദേശത്തുമുള്ള ബിരുദ, പ്രൊഫഷണല്‍ കോഴ്‌സുകള്‍, ഡിപ്ലോമ പ്രോഗ്രാമുകള്‍, സ്‌കില്‍ വികസന, പാരാമെഡിക്കല്‍, ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ തുടങ്ങി നിരവധി അവസരങ്ങളുണ്ട്. ഇവയിലേതാണു വിദ്യാര്‍ഥി താല്‍പ്പര്യപ്പെടുന്നതെന്നു പ്രത്യേകം വിലയിരുത്തി ഉപരിപഠന കോഴ്സുകള്‍ക്കു ചേരണം. താല്‍പ്പര്യം, അഭിരുചി, മനോഭാവം, പ്രസക്തി, പ്രാപ്തി, ഗവേഷണസാധ്യത, തൊഴില്‍പ്രവണതകള്‍ എന്നിവ വിലയിരുത്തിയാവണം കോഴ്‌സുകള്‍ കണ്ടെത്തേണ്ടത്.

പുത്തന്‍ കോഴ്‌സ്,
തൊഴില്‍മേഖല

ഉന്നത വിദ്യാഭ്യാസരംഗത്തു പുത്തന്‍ കോഴ്‌സുകള്‍ വരുന്നതോടൊപ്പം അറിയപ്പെടാത്ത പുതിയ തൊഴില്‍മേഖലകളും ഉരുത്തിരിഞ്ഞുവരും. അനിമേഷന്‍, വിഷ്വല്‍ എഫക്ട്‌സ്, ഗെയിമിംഗ്, കോമിക്‌സ് എന്നിവ സാധ്യതയുള്ള മേഖലകളാണ്. ഇതുമായി ബന്ധപ്പെട്ട് എസ്.എസ.്എല്‍.സി, പ്ലസ് ടു, ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ടെക്‌നീഷ്യന്‍, സൂപ്പര്‍വൈസറി, മാനേജീരിയല്‍തല കോഴ്‌സുകളുണ്ട്. ഡിസൈന്‍ കോഴ്‌സുകള്‍ക്ക് എല്ലാ മേഖലയിലും സാധ്യതകളുണ്ട്. മെഷീന്‍ ഡിസൈന്‍, പ്രോഡക്ട് ഡിസൈന്‍, അപ്പാരല്‍ ഡിസൈന്‍, ഫാഷന്‍ ഡിസൈന്‍, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ എന്നിവ തൊഴില്‍സാധ്യതയുള്ള മേഖലകളാണ്.

ഹീറ്റിംഗ്, വെന്റിലേഷന്‍, എയര്‍ കണ്ടിഷനിംഗ് (ഒഢഅഇ) , മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, പ്ലംബിംഗ്, പെയിന്റിംഗ് (ങഋജ) തലങ്ങളില്‍ ടെക്‌നീഷ്യന്‍, സൂപ്പര്‍വൈസറിതല ജോലിസാധ്യതകള്‍ വര്‍ധിച്ചുവരുന്നു. ടൂറിസംരംഗത്ത് 2047 ആകുമ്പോഴേക്കും 100 ദശലക്ഷം അന്താരാഷ്ട്ര ടൂറിസ്റ്റുകളെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. കാര്‍ഷികമേഖലയില്‍ അഗ്രി ബിസിനസ് മാനേജ്‌മെന്റ്, സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഭക്ഷ്യസംസ്്കരണം, ഫുഡ് ഇ- റീടെയ്ല്‍, ഫുഡ് ആന്റ് ന്യൂട്രീഷന്‍ എന്നിവയില്‍ വളര്‍ച്ച പ്രതീക്ഷിക്കാം. ബയോ എഞ്ചിനീയറിംഗ്, റീ ജനറേറ്റീവ് ബയോളജി, ഡെര്‍മറ്റോളജി, കോസ്‌മെറ്റോളജി, ഫിസിയോതെറാപ്പി, വണ്‍ ഹെല്‍ത്ത്, മൈക്രോബയോളജി എന്നിവ ലോകത്താകമാനം സാധ്യതയുള്ള മേഖലകളാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഓട്ടോമേഷന്‍, സൈബര്‍ സെക്യൂരിറ്റി, ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി, ഡാറ്റ അനലിറ്റിക്‌സ്, ഡാറ്റാ മാനേജ്‌മെന്റ്, പ്രെസിഷന്‍ ഫാമിംഗ്, ഡ്രോണ്‍ ടെക്‌നോളജി, ജി.ഐ.എസ്, സോയില്‍ മാപ്പിംഗ്, ഡാറ്റ സയന്‍സ് എന്നിവ മികച്ച കോഴ്‌സുകളാകും. മൂല്യവര്‍ധിത ഉല്‍പ്പന്നനിര്‍മാണത്തിനു പ്രാധാന്യം ലഭിക്കുന്നതോടെ ഫുഡ് ടെക്‌നോളജി കരുത്താര്‍ജിക്കും.

സ്റ്റാര്‍ട്ടപ്പ്
വിപുലമാകും

സംരംഭകത്വം വിപുലപ്പെടുന്നതോടെ സ്റ്റാര്‍ട്ടപ്പുകള്‍ കൂടുതലായി രൂപപ്പെടും. വിദ്യാര്‍ഥികള്‍ സംരംഭകരാകുന്ന പ്രക്രിയ വര്‍ധിച്ചുവരും. കാലാവസ്ഥാവ്യതിയാനങ്ങളെ നേരിടാനുള്ള ടെക്‌നോളജി, ഗവേഷണം, സുസ്ഥിര സാങ്കേതികവിദ്യ എന്നിവയില്‍ ആഗോളതലത്തില്‍ വന്‍വളര്‍ച്ച പ്രതീക്ഷിക്കാം. എനര്‍ജി മേഖലയുമായി ബന്ധപ്പെട്ട കോഴ്‌സുകളില്‍ ഹൈഡ്രജന്‍ എനര്‍ജി, ഗ്രീന്‍ എനര്‍ജി, ക്ലീന്‍ എനര്‍ജി എന്നിവ വിപുലമാകും.

വിദേശപഠനത്തിനായി വിദ്യാര്‍ഥികള്‍ അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, ജര്‍മനി, യൂറോപ്യന്‍ യൂണിയന്‍ എന്നിവയായിരിക്കും തിരഞ്ഞെടുക്കുക. പ്രാവീണ്യപരീക്ഷകളില്‍ മിക്ക സര്‍വകലാശാലകളും ഇളവ് വരുത്തിയീട്ടുണ്ട്. സാറ്റ്, ജി.ആര്‍.ഇ, ജി മാറ്റ് സ്‌കോറില്ലാതെയും പ്രവേശനം സാധ്യമാകും. എഞ്ചിനീയറിംഗ് രംഗത്തു കമ്പ്യൂട്ടര്‍ സയന്‍സ്, ബയോമെഡിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, കമ്മ്യൂണിക്കേഷന്‍, കെമിക്കല്‍, ആര്‍ക്കിടെക്ചര്‍, റോബോട്ടിക്, ഡെയറി ടെക്‌നോളജി എന്നിവയില്‍ തൊഴിലവസരങ്ങളേറും. ഡിജിറ്റലൈസേഷന്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കുന്നതോടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, ഇ -കോമേഴ്‌സ്, അക്കൗണ്ടിംഗ്, ഇലക്ട്രിക്ക് വെഹിക്കിള്‍ ടെക്‌നോളജി, ഹൈബ്രിഡ് ടെക്‌നോളജി, എഡ്യൂക്കേഷന്‍ ടെക്‌നോളജി, ന്യൂ മീഡിയ എന്നിവയില്‍ ഉയര്‍ന്ന വളര്‍ച്ചനിരക്ക് പ്രതീക്ഷിക്കാം.

മികച്ച തൊഴിലിനു സ്‌കില്‍വികസനം അത്യന്താപേക്ഷിതമായിത്തീരും. വിദ്യാര്‍ഥികള്‍ വര്‍ധിച്ചുവരുന്ന സാധ്യതകള്‍ വിലയിരുത്തി ഉപരിപഠന മേഖല കണ്ടെത്തണം. പഠിച്ച മേഖലയില്‍ത്തന്നെ ഉപരിപഠനം നടത്തണമെന്നില്ല. തൊഴിലിന്റെ കാര്യത്തിലും ഇത് ഏറെ പ്രസക്തമാണ്.

പ്രൊഫഷണല്‍
കോഴ്‌സുകള്‍

പ്ലസ് ടു വിനു ശേഷം പ്രൊഫഷണല്‍ കോഴ്‌സുകളും സാധ്യതയുള്ള മറ്റു കോഴ്‌സുകളുമുണ്ട്. പ്രൊഫഷണല്‍ കോഴ്‌സുകളില്‍ അഡ്മിഷനു പ്രവേശനപ്പരീക്ഷ എഴുതേണ്ടതുണ്ട്. ദേശീയ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയായ നീറ്റിലൂടെ മെഡിക്കല്‍, അഗ്രിക്കള്‍ച്ചറല്‍ അനുബന്ധ കോഴ്‌സുകളിലേക്കു പ്രവേശനം ലഭിയ്ക്കും. എഞ്ചിനീയറിംഗ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍ പ്രവേശനത്തിനു നിരവധി പ്രവേശനപ്പരീക്ഷകളുണ്ട്. ജെ.ഇ.ഇ. (മെയിന്‍), അഡ്വാന്‍സ്ഡ്, ബിറ്റ്‌സാറ്റ്, കീം, അമൃത, വി.ഐ.ടി., എസ്.ആര്‍.എം., ഇഡടഅഠഇഅഠ, ചഅഠഅ, ഇഡഇഋഠ തുടങ്ങിയവ ഇവയില്‍പ്പെടും. കാര്‍ഷികകോഴ്സുകള്‍ക്കു ദേശീയതലത്തില്‍ ഐ.സി.എ.ആര്‍. നടത്തുന്ന പ്രവേശനപ്പരീക്ഷ ഒഴിവാക്കി 2023 മുതല്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടെ പൊതു പ്രവേശനപ്പരീക്ഷയിലൂടെയാണു പ്രവേശനം നടത്തുന്നത്. നിയമപഠനത്തിനായി ഇഘഅഠ, സംസ്ഥാന പ്രവേശനപ്പരീക്ഷാ കമ്മീഷണറുടെ ഇന്റഗ്രേറ്റഡ് എല്‍എല്‍.ബി. പ്രവേശനപ്പരീക്ഷ (ഗഘഋഋ), ഐ.ഐ.എം ഇന്‍ഡോര്‍, റോഹ്തക്ക് മാനേജ്‌മെന്റ് പ്രവേശനപ്പരീക്ഷ, ഡിസൈന്‍, ഫാഷന്‍ ടെക്‌നോളജി കോഴ്‌സിനുള്ള ചകഎഠ, ചകഉ, ഡഇഋഋഉ തുടങ്ങി നിരവധി പരീക്ഷകളുണ്ട്.

സയന്‍സില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഐസര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, നൈസര്‍ എന്നിവ നല്ലതാണ്. ഇതിനായി അഭിരുചി പരീക്ഷകളുണ്ട്. സ്‌പേസ് സയന്‍സ് കോഴ്‌സുകളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഖഋഋ / ങമശി / അറ്മിരലറ റാങ്കിനനുസരിച്ച് കകടഅഠ ല്‍ പ്രവേശനം നേടാം. ഫുഡ് ടെക്‌നോളജിയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഖഋഋ മെയിന്‍ റാങ്കിനനുസരിച്ച് ചകഎഠഋങ ഹരിയാന, തഞ്ചാവൂര്‍ എന്നിവിടങ്ങളില്‍ അഡ്മിഷനു ശ്രമിക്കാം.

എഞ്ചിനീയറിംഗില്‍ താല്‍പ്പര്യമുള്ള ബ്രാഞ്ച് തിരഞ്ഞെടുക്കണം. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ആര്‍ക്കിടെക്ചര്‍, സിവില്‍ തുടങ്ങിയ കോര്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകള്‍ തിരഞ്ഞെടുത്തു താല്‍പ്പര്യമുള്ള മേഖലകളില്‍ ഉപരിപഠനം നടത്താം. ഓട്ടോമൊബൈല്‍, ഇലക്ട്രിക്ക് വെഹിക്കിള്‍ / ഹൈബ്രിഡ് ടെക്‌നോളജി, എഡ്യൂക്കേഷണല്‍ ടെക്‌നോളജി, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, റോബോട്ടിക്‌സ്, ഓട്ടമേഷന്‍, എയ്‌റോനോട്ടിക്‌സ്, ബയോമെഡിക്കല്‍, വി.എല്‍.എസ്.ഐ. ഡിസൈന്‍, എംബഡഡ് സിസ്റ്റം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, അനലിറ്റിക്‌സ്, ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി, സൗണ്ട് എഞ്ചിനീയറിംഗ്, ബയോടെക്‌നോളജി, നാനോ ടെക്‌നോളജി, ഡിസൈന്‍ എഞ്ചിനീയറിംഗ് തുടങ്ങി നിരവധി എഞ്ചിനീയറിംഗ് ശാഖകളുണ്ട്.

പ്ലസ് ടു ഏതു ഗ്രൂപ്പ് പൂര്‍ത്തിയാക്കിയവര്‍ക്കും ഡിസൈന്‍, ലോ, ഹ്യുമാനിറ്റീസ്, മാനേജ്‌മെന്റ്, ആര്‍ട്ട് ആന്റ് ഡിസൈന്‍, മീഡിയ, ജേര്‍ണലിസം, ഇംഗ്ലീഷ്, വിദേശ ഭാഷാ പ്രോഗ്രാമുകള്‍ക്കു ചേരാം. കോമേഴ്‌സ് ഗ്രൂപ്പെടുത്ത് അക്കൗണ്ടിംഗ്, ആക്ച്വറിയല്‍ സയന്‍സ്, ഫിനാന്‍ഷ്യല്‍, അനലിറ്റിക്‌സ് മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ക്കു ചേരാം. ഇജഠ എഴുതി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് പഠനം തുടങ്ങാം. ഇകങഅ, അഇഇഅ, ഇങഅ എന്നിവ മികച്ച പ്രോഗ്രാമുകളാണ.് സംസ്ഥാനത്തെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജുകളില്‍ നിരവധി ബി.എസ്‌സി., ബി.എ., ബി.കോം, ബി.ബി.എ. പ്രോഗ്രാമുകളുണ്ട്.

മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് പൂര്‍ത്തിയാക്കിയവര്‍ക്കു ഡാറ്റ സയന്‍സ് മികവുറ്റതാണ്. ബയോളജിയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അഗ്രിക്കള്‍ച്ചര്‍, വെറ്ററിനറി സയന്‍സ്, ഷിഷറീസ്, ഫോറസ്ട്രി, ആയുര്‍വേദ, യോഗ, സിദ്ധ, യുനാനി, ഹോമിയോപ്പതി സുവോളജി, എന്‍വിയോണ്‍മെന്റല്‍ സ്റ്റഡീസ്, ഫുഡ് സയന്‍സ്, ബോട്ടണി, ഹോര്‍ട്ടിക്കള്‍ച്ചര്‍, ഫിസിയോതെറാപ്പി, നഴ്സിംഗ്, ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് തെറാപ്പി, ഒപ്റ്റോമെട്രി, പാരാമെഡിക്കല്‍ പ്രോഗ്രാമിനു ചേരാം. മാരിടൈം കോഴ്‌സുകള്‍ ഏറെ തൊഴില്‍ സാധ്യതയു ള്ളവയാണ്. ഇവയില്‍ ടെക്നീഷ്യന്‍, സൂപ്പര്‍വൈസറി, മാനേജീരിയല്‍ പ്രോഗ്രാമുകളുണ്ട്. ഷിപ് ബില്‍ഡിംഗ് ആന്റ് നേവല്‍ ആര്‍ക്കിടെക്ചര്‍, മറൈന്‍ എഞ്ചിനീയറിംഗ്, മാരിടൈം/ഷിപ്പിംഗ്/ ലോജിസ്റ്റിക്സ് / പോര്‍ട്ട് മാനേജ്മന്റ് പ്രോഗ്രാമുകള്‍ ഏറെ തൊഴില്‍ സാധ്യതയുള്ളവയാണ്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല, ഇന്ത്യ മാരിടൈം യൂണിവേഴ്‌സിറ്റി, മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ എന്നിവ മികച്ചവയാണ്. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കോഴ്‌സുകള്‍ക്കു മാത്രമേ ചേരാവൂ.

ഹ്യുമാനിറ്റീസ് ഗ്രൂപ്പെടുത്തവര്‍ക്ക് ഇക്കണോമിക്‌സ്, സോഷ്യോളജി, സൈക്കോളജി, ഹിസ്റ്ററി, ഭാഷ, ആന്ത്രപ്പോളജി, പബ്ലിക് പോളിസി, ഡെവലപ്‌മെന്റല്‍ സയന്‍സ് കോഴ്‌സിനു ചേരാം. ഹോട്ടല്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, കുലിനറി ആര്‍ട്‌സ്, ഏവിയേഷന്‍, സപ്ലൈചെയിന്‍, അഗ്രി ബിസിനസ്, ട്രാവല്‍ ആന്റ് ടൂറിസം കോഴ്‌സുകള്‍ക്ക് ഏതു പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്കും ചേരാം. ഫിലിം, ഫോട്ടോഗ്രാഫി, സിനിമാറ്റോഗ്രഫി കോഴ്‌സുകളില്‍ താല്‍പ്പര്യമുള്ളവര്‍ക്കു സത്യജിത്ത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫൈന്‍ ആര്‍ട്‌സ് എന്നിവയില്‍ മികച്ച കോഴ്‌സുകളുണ്ട്.

പ്ലസ് ടു വിനുശേഷം ടഅഠ, ഠഛഋഎഘ / കഋഘഠട എഴുതി വിദേശത്തു പഠിയ്ക്കാം. നീറ്റ് റാങ്ക് വിലയിരുത്തി ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങളില്‍ മെഡിക്കല്‍ കോഴ്‌സിനു ചേരാം. ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങളില്‍ (റഷ്യ, ജോര്‍ജിയ, പോളണ്ട്, ഹംഗറി, സ്ലോവാക്യ, ലിത്വാനിയ, ശീലങ്ക, കിര്‍ഖിസ്ഥാന്‍, നേപ്പാള്‍, തായ്‌ലന്റ്, ഫിലിപ്പൈന്‍സ്) മെഡിക്കല്‍ പഠനത്തിനു വിദ്യാര്‍ഥികള്‍ താല്‍പ്പര്യമെടുക്കാറുണ്ട്. ഇതിനു നീറ്റ് യോഗ്യത നേടിയിരിക്കണം.

ഓണ്‍ലൈന്‍
ഹ്രസ്വകാല കോഴ്‌സ്

ബിരുദപഠനത്തോടൊപ്പം ഭാവിയില്‍ തൊഴില്‍സാധ്യതയുള്ള ഒന്നോ രണ്ടോ ഓണ്‍ലൈന്‍ ഹ്രസ്വകാല കോഴ്‌സുകള്‍ പഠിക്കുന്നതു നല്ലതാണ് . ബിരുദശേഷം ബിരുദാനന്തര പഠനത്തിനുള്ള പ്രവേശനപ്പരീക്ഷകള്‍ക്കു തയാറെടുക്കാം. ഏഅഠഋ, ഇഅഠ, ഏങഅഠ, ഗങഅഠ, ഖഅങ മുതലായവ ഇവയില്‍ ചിലതാണ്. ബാങ്കിംഗ്്, ഇന്‍ഷുറന്‍സ് തൊഴിലിനുള്ള പരീക്ഷകള്‍, ഗഅട, ഇകഢകഘ സര്‍വീസ് പരീക്ഷ എന്നിവയ്ക്കും ചിട്ടയോടെ ബിരുദപഠന കാലത്തു തയാറെടുക്കാം. യു.ജി.സി.യുടെ പുതുക്കിയ നിബന്ധനകള്‍ക്കനുസരിച്ചു ഒരേസമയം രണ്ടു ബിരുദകോഴ്‌സുകള്‍ക്കു പഠിക്കാം.
ബിരുദ പഠനശേഷം വിദേശപഠനത്തില്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അതിനുള്ള പരിശ്രമം ബിരുദപഠന കാലയളവില്‍ തുടങ്ങണം.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!