തൊഴിലാളികൾക്കായി സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാവാതെ കിടക്കുന്നു : വി.ഡി.സതീശന്‍

moonamvazhi

വിവിധ കാലങ്ങളിൽ തൊഴിലാളികൾക്കായി സർക്കാരുകൾ പ്രഖ്യാപിച്ച പദ്ധതികൾ പൂർണമായും നടപ്പിലാവാതെ കിടക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. സ്ഥിരപ്പെടുത്തൽ, വേതന വ്യവസ്ഥകൾ, ക്ഷേമനിധി, പെൻഷൻ പദ്ധതി ഇവയെല്ലാം പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുകയാണ്. സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപ-വായ്പ പിരിവുകാരായ തൊഴിലാളികളെ 2005-ലെയും 2015-ലെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയെങ്കിലും പലരെയും സ്‌കീമിൽ അംഗമാക്കിയിട്ടില്ല. അംഗമായവരെ വിരമിച്ച ശേഷം വിഹിതം കുറവാണെന്നു പറഞ്ഞു മിനിമം പോലും നിഷേധിച്ചിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരുകളുടെയും മാനേജ്മെന്റുകളുടെയും നീതിനിഷേധത്തിൽ പ്രതിഷേധിച്ചു.

വായ്പാ പിരിവുകാർക്ക് ഗ്രാറ്റുവിറ്റി അർഹതയുണ്ടായിട്ടും അതവർക്ക് ആശുപത്രി ഭരണസമിതികളും സർക്കാരുകളും നടപടി സ്വീകരിച്ചിട്ടില്ല. 25 ലക്ഷത്തോളം പേർക്കു സർക്കാരിന്റെ വിവിധ സാമൂഹിക സുരക്ഷാ പെൻഷനുകൾ വീടുകളിൽ എത്തിക്കുന്നത് പ്രാഥമിക സഹകരണ മേഖലയിലുള്ള ഈ വിഭാഗമാണ്. 2021 നവംബർ മുതൽ പെൻഷൻ വീടുകളിൽ എത്തിച്ചതിനുള്ള ഇൻസന്റീവ് സർക്കാർ ഇതുവരെ നൽകിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സംസ്ഥാനത്തെ വിവിധ സ്ഥാപനങ്ങളിൽ 15000- അധികം പേർ ഈ മേഖലയിൽ മാത്രം തൊഴിലെടുക്കുന്നുണ്ട്. തസ്തികയും സ്‌കെയിലും അനുവദിച്ചു വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് മുൻകാല പ്രാബല്യത്തോടെ മുഴുവൻ നിക്ഷേപ വായ്പ പിരിവുകാരെയും സ്ഥിരപ്പെടുത്താനുള്ള നടപടി സ്വീകരിക്കണമെന്നും വി.ഡി.സതീശൻ പറഞ്ഞു.

അറിയപ്പെടുന്നമാരായ കുറുക്കോളി മൊയ്തീൻ, അഡ്വ ടി.സിദിഖ്, സജീവ് ജോസഫ്, സി.എം.പി. സംസ്ഥാന സെക്രട്ടറി സി.പി. ജോൺ ഐഎൻടിയുസി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ എന്നിവർ പ്രസംഗിച്ചു. സിബിഡിസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് പെരുമണ്ണ അധ്യക്ഷനായിരുന്നു.
തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്
കെ വിനോദ് കുമാർ സ്വാഗതവും കാസർഗോഡ് ജില്ലാ പ്രസിഡന്റ് സരിജ നന്ദിയും പറഞ്ഞു. ധർണ്ണയ്ക്ക് എം കെ അലവിക്കുട്ടി, ആലി ചേന്ദമംഗലൂർ, യു.വിജയപ്രകാശ്, പി.രാധാകൃഷ്ണൻ, വി ജെ ലൂക്കോസ്, കെ സുരേഷ് ബാബു,എം കെ രാഘവൻ, അനൂപ് വില്ല്യാപ്പള്ളി, പോക്കു മുണ്ടോളി, രവി പുറവങ്കര, ജനീഷ് കൊടക്കാടൻ, ടി
സെയ്തുട്ടി സുനിൽ, ഷൗക്കത്ത് അത്തോളി, അനീഷ് മാമ്പ്ര
എന്നിവർ നേതൃത്വം നൽകി.

 

Leave a Reply

Your email address will not be published.

Latest News