അഞ്ചുസംഘങ്ങള്‍ ലിക്വിഡേഷനിലേക്ക്‌.

Moonamvazhi

തിരുവനന്തപുരം ജില്ലയിലെ നാലും കോഴിക്കോട്‌ ജില്ലയിലും ഒന്നും അടക്കം അഞ്ചു സഹകരണസംഘങ്ങള്‍ ലിക്വിഡേറ്റ്‌ ചെയ്യാന്‍ ഉത്തരവായി. തിരുവനന്തപുരം ജില്ലയിലും പാലക്കാട്‌ ജില്ലയിലും രണ്ടു സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുമുണ്ട്‌. പ്രവര്‍ത്തനം നിലച്ചതും പുനരുജ്ജീവിപ്പിക്കാന്‍ അംഗങ്ങളാരും മുന്നോട്ടുവരാതിരുന്നതുമാണു ലിക്വിഡേഷന്‍ നടപടികളിലേക്കു നയിച്ചത്‌. ലിക്വിഡേഷനിലുള്ള രണ്ടു സംഘങ്ങളില്‍നിന്ന്‌ ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ അറിയിക്കണമെന്നു ലിക്വിഡേറ്റര്‍മാര്‍ വിജ്ഞാപനം ചെയ്‌തിട്ടുണ്ട്‌.
തിരുവനന്തപുരം പാലിയോട്‌ വനിതാസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ടി 1524), പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്‌ വനിതാസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ടി 1417), കുന്നത്തുകാല്‍ അഗ്രികള്‍ച്ചറല്‍ വെല്‍ഫയര്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ടി 2177), നെയ്യാറ്റിന്‍കര ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ടി 1073), കോഴിക്കോട്‌ ജില്ലയിലെ തോടന്നൂര്‍ ലേബര്‍ കോണ്‍ട്രാക്ട്‌ ആന്റ്‌ കണ്‍സ്‌ട്രക്ഷന്‍ കോഓപ്പറേറ്റീവ്‌ സൊസൈറ്റി (ക്ലിപ്‌തം നമ്പര്‍ ഡി 2907) എന്നിവയാണു ലിക്വിഡേറ്റ്‌ ചെയ്യുന്നത്‌. ഇവിടങ്ങളില്‍ ലിക്വിഡേറ്റര്‍മാരെ നിയമിച്ചിട്ടുണ്ട്‌.
പാലിയോട്‌ വനിതാസഹകരണസംഘത്തിലും (ക്ലിപ്‌തം നമ്പര്‍ ടി 1524) കുന്നത്തുകാല്‍ അഗ്രികള്‍ച്ചറല്‍ വെല്‍ഫയര്‍ സഹകരണസംഘത്തിലും (ക്ലിപ്‌തം നമ്പര്‍ ടി 2177) നെയ്യാറ്റിന്‍കര ലേബര്‍ കോണ്‍ട്രാക്ട്‌ സഹകരണസംഘത്തിലും (ടി 1073) നെയ്യാറ്റിന്‍കര അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ നെയ്യാറ്റിന്‍കര യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചു. പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്‌ വനിതാസഹകരണസംഘത്തില്‍ (ക്ലിപ്‌തം നമ്പര്‍ ടി 1417) നെടുമങ്ങാട്‌ അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ വെഞ്ഞാറമൂട്‌ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെയാണു ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളത്‌.

തോടന്നൂര്‍ ലേബര്‍ കോണ്‍ട്രാക്ട്‌ ആന്റ്‌ കണ്‍സ്‌ട്രക്ഷന്‍ കോഓപ്പറേറ്റീവ്‌ സൊസൈറ്റി (ക്ലിപ്‌തം നമ്പര്‍ ഡി 2907) യില്‍ വടകര അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ വില്യാപ്പിള്ളി ഇന്‍സ്‌പെക്ടര്‍ മനോജ്‌ എം.എമ്മിനെ ലിക്വിഡേറ്ററായി നിയമിച്ചിട്ടുണ്ട്‌. 2009 സെപ്‌തംബര്‍ ഒമ്പതിനു രജിസ്റ്റര്‍ ചെയ്‌ത്‌ 2010 ഫെബ്രുവരി 27നു പ്രവര്‍ത്തനം തുടങ്ങിയ സംഘമാണിത്‌. 2010 ഓഗസ്റ്റ്‌ 25ന്‌ ഒമ്പതംഗഭരണസമിതി നിലവില്‍ വന്നിരുന്നു. 2013-14വരെ ഓഡിറ്റ്‌ നടന്നു. എങ്കിലും ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്നില്ല. മുന്‍ഭരണസമിതിയംഗങ്ങളെ ബന്ധപ്പെട്ടെങ്കിലും പുനരുജ്ജീവിപ്പിക്കാന്‍ ആവില്ലെന്നു വ്യക്തമായി. ഈ സാഹചര്യത്തിലാണു ലിക്വിഡേഷന്‍. 2013-14ലെ ഓഡിറ്റ്‌ റിപ്പോര്‍ട്ടു പ്രകാരം 7717 രൂപ ലാഭവും 293 അംഗങ്ങളില്‍നിന്ന്‌ ഓഹരിമൂലധനഇനത്തില്‍ 1,50,500 രൂപയും ബാക്കിനില്‍പുണ്ട്‌. അഫിലിയേഷന്‍ ഫീസിനത്തില്‍ 2500രൂപയും അനാമത്ത്‌ കണക്കില്‍ 5500രൂപയും നല്‍കാനുണ്ട്‌. സംഘത്തിനു കേരളബാങ്കിന്റെ തിരുവള്ളൂര്‍ ശാഖയിലെ അക്കൗണ്ടില്‍ 306055രൂപ ബാക്കി നില്‍പുണ്ട്‌.

തിരുവനന്തപുരം പാലോട്‌ റബ്ബര്‍ കര്‍ഷകസഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 229) രജിസ്‌ട്രേഷന്‍ റദ്ദാക്കി്‌. പരിശോധനയില്‍ സംഘം തുറന്നുപ്രവര്‍ത്തിക്കുന്നില്ലെന്നു കണ്ടെത്തി. താലൂക്ക്‌ ഓഡിറ്റ്‌ വിഭാഗത്തിലോ ജനറല്‍ വിഭാഗത്തിലോ സംഘം സ്ഥിതി ചെയ്‌തിരുന്ന സ്ഥലത്തോ സംഘത്തെപ്പറ്റി വിവരമൊന്നുമില്ല. അതിനാല്‍ തുടര്‍ന്നു പ്രവര്‍ത്തിപ്പിക്കാനും പുനരുജ്ജീവിപ്പിക്കാനും നിവൃത്തിയില്ല. സംഘത്തെ ഒരു രേഖയും ലഭ്യമല്ലാത്ത സംഘങ്ങളുടെ കൂട്ടത്തില്‍ പെടുത്തി ലിക്വിഡേഷന്‍ നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നു പരിശോധനാഉദ്യോഗസ്ഥനും സഹകരണസംഘം അസിസ്‌റ്റന്റ്‌ രജിസ്‌ട്രാറും റിപ്പോര്‍ട്ടു ചെയ്‌തു. അതിനാലാണു രജിസ്‌ട്രേഷന്‍ റദ്ദാക്കി സംഘത്തിന്റെ പേര്‌ സംഘങ്ങളുടെ പട്ടികയില്‍നിന്നു നീക്കിയത്‌.

പാലക്കാട്‌ ജില്ലയിലെ നെല്ലിയാമ്പതി പട്ടികവര്‍ഗ സര്‍വീസ്‌ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ പി 899) രജിസ്‌ട്രേഷനും റദ്ദാക്കിയിട്ടുണ്ട്‌. ലിക്വിഡേഷന്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നാണിത്‌. സംഘത്തിന്റെ രേഖകള്‍ മൂന്നുവര്‍ഷം സൂക്ഷിക്കും. അതിനുശേഷം പാലക്കാട്‌ സഹകരണസംഘം ജോയിന്റ്‌ രജിസ്‌ട്രാറുടെ അനുമതിയോടെ നശിപ്പിക്കും. ലിക്വിഡേറ്റര്‍ക്ക്‌ രേഖകള്‍ ലഭ്യമായിരുന്നില്ല. എങ്കിലും സംഘത്തിനു കേരളബാങ്കിന്റെ നെന്‍മാറശാഖയില്‍ 1,44,936രൂപ നിക്ഷേപം ഉണ്ടായിരുന്നു. ഇതില്‍ സര്‍ക്കാരിനു നല്‍കാനുണ്ടായിരുന്ന ഓഹരിത്തുകയായ 30000രൂപ അടച്ചു. ബാക്കി പൊതു ലിക്വിഡേഷന്‍ ഫണ്ടിലും അടച്ചു.
കൊല്ലം ജില്ലയില്‍ ലിക്വിഡേഷന്‍ ഉത്തരവായ ക്യു 1475-ാംനമ്പര്‍ നീണ്ടകര പഞ്ചായത്ത്‌ ഭക്ഷ്യോല്‍പാദകസഹകരണസംഘത്തില്‍നിന്ന്‌ ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ 15ദിവസത്തിനകം രേഖാമൂലം തന്നെ അറിയിക്കണമെന്നു ലിക്വിഡേറ്റര്‍ ജൂണ്‍ 17ലെ ഗസറ്റ്‌ വിജ്ഞാപനത്തില്‍ അറിയിച്ചു. കരുനാഗപ്പള്ളി സഹകരണസംഘം അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ ഓച്ചിറ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറാണു ലിക്വിഡേറ്റര്‍.

മലപ്പുറംജില്ലയിലെ കാളികാവ്‌ എംപ്ലോയീസ്‌ സഹകരണ കണ്‍സ്യൂമര്‍ സ്റ്റോറില്‍നിന്ന്‌ (ക്ലിപ്‌തം നമ്പര്‍ എം 469) ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ അവര്‍ തന്നെ നേരിട്ടോ ഏജന്റ്‌ വഴിയോ രണ്ടുമാസത്തിനകം അറിയിക്കണമെന്ന്‌ ലിക്വിഡേറ്റര്‍ ജൂണ്‍ 17ലെ ഗസറ്റ്‌ വിജ്ഞാപനത്തില്‍ അറിയിച്ചു. സംഘത്തിലേക്ക്‌ ഏതെങ്കിലും ഇനത്തില്‍ പണം അടയ്‌ക്കാനുള്ളവരും ഇങ്ങനെ സമീപിച്ചു പണം അടച്ചു രശീത്‌ വാങ്ങണം. നിലമ്പൂര്‍ അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ വണ്ടൂര്‍ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറാണു ലിക്വഡേറ്റര്‍.

Moonamvazhi

Authorize Writer

Moonamvazhi has 436 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!