വിദേശ പഠനത്തിന് ഒരുങ്ങുമ്പോള്‍

- ഡോ. ടി.പി. സേതുമാധവന്‍

വിദേശത്തു പഠിയ്ക്കാന്‍ താല്‍പ്പര്യപ്പെടുന്ന വിദ്യാര്‍ഥികളുടെ എണ്ണം കൂടിവരികയാണ്. രാജ്യത്തുനിന്നു പ്രതിവര്‍ഷം അഞ്ചു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ നേടുമ്പോള്‍ അതില്‍ കേരളത്തില്‍ നിന്നുള്ള നാല്‍പ്പതിനായിരത്തോളം പേരുണ്ട്. മുന്‍കാലങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയ്ക്കുശേഷമാണു വിദ്യാര്‍ഥികള്‍ വിദേശപഠനത്തിനു താല്‍പ്പര്യപ്പെട്ടിരുന്നത്. എന്നാല്‍, കോവിഡിനുശേഷം പ്ലസ് ടു കഴിഞ്ഞു വിദേശ സര്‍വകലാശാലകളില്‍ ബിരുദ (അണ്ടര്‍ ഗ്രാഡുവേറ്റ്) പ്രോഗ്രാമിനു പഠിയ്ക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നു.

വിദേശപഠനത്തെപ്പറ്റി രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ സംശയങ്ങളുണ്ടാവും. ഏതു രാജ്യത്തു പോകണം, ഏതാണു മികച്ച ഉപരിപഠനമേഖല, നടപടിക്രമങ്ങള്‍ എന്തൊക്കെ, ചെലവെത്ര, സ്‌കോളര്‍ഷിപ്പ് കിട്ടുമോ തുടങ്ങിയ സംശയങ്ങളാണുണ്ടാവുക. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളായ അമേരിക്ക, ആസ്ട്രേലിയ, യു.കെ., കാനഡ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളോടൊപ്പം ജര്‍മനി, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്സ്, അയര്‍ലാന്റ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിയ്ക്കാനാണു വിദ്യാര്‍ഥികള്‍ക്ക് ഏറെയിഷ്ടം. എന്നാല്‍, യൂറോപ്യന്‍ കൗണ്‍സില്‍ രാജ്യങ്ങളായ ജോര്‍ജിയ, ലാത്വിയ, പോളണ്ട്, ഹംഗറി, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളിലും ചൈനയിലും റഷ്യ യിലും ഉപരിപഠനത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ ധാരാളമുണ്ട്. യുക്രെയിനില്‍ യുദ്ധംമൂലം ഒഴിപ്പിച്ച വിദ്യാര്‍ഥികളില്‍ നാലായിരത്തോളം മലയാളികളായിരുന്നു.

വിദേശപഠനത്തിനു നിരവധി കടമ്പകളുണ്ട്. ചതിക്കുഴികളുമുണ്ട്. വിദേശപഠന സാധ്യതകള്‍ വസ്തുനിഷ്ഠമായി വിലയിരുത്തിയേ ഉപരിപഠനത്തിനു തയാറെടുക്കാവൂ. സുഹൃത്തുക്കള്‍ വിദേശത്തു പഠിയ്ക്കുന്നു അതുകൊണ്ട് എനിക്കും പഠിയ്ക്കണം എന്ന ആഗ്രഹം അശാസ്ത്രീയമാണ്. വിദ്യാര്‍ഥിയുടെ കഴിവ് /പഠിയ്ക്കാനുള്ള പ്രാപ്തി, കോഴ്സിന്റെ പ്രസക്തി, ഉപരിപഠനവുമായി ബന്ധപ്പെട്ട പ്രതീക്ഷകള്‍ എന്നിവ വസ്തുനിഷ്ഠമായി വിലയിരുത്തണം.

പ്രാവീണ്യ
പരീക്ഷകള്‍

വിദേശ പഠനത്തിനായി തയാറെടുക്കുന്നവര്‍ക്കായി നിരവധി പ്രാവീണ്യ പരീക്ഷകളുണ്ട്. ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ ഠഛഋഎഘ (ഠെേല ീള ഋിഴഹശവെ മ െമ എീൃലശഴി ഘമിഴൗമഴല) അമേരിക്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും കഋഘഠട ( കിലേൃിമശേീിമഹ ഋിഴഹശവെ ഘമിഴൗമഴല ഠെേലശിഴ ടേ്യെലാ) യു.കെ., കാനഡ, ആസ്ട്രേലിയ, ന്യൂസിലാന്റ്, ജര്‍മനി, ഫ്രാന്‍സ്, നെതര്‍ലാന്‍ഡ്സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും അഡ്മിഷന് ആവശ്യമാണ്. പ്ലസ് ടുവിനു ശേഷം അണ്ടര്‍ ഗ്രാഡുവേറ്റ് പഠനത്തിന് ടഅഠ ( ടരവീഹെേമശര അുശേൗേറല ഠെേല ) / അഇഠ ( അാലൃശരമി ഇീഹഹലഴല ഠെേല ) ഉം ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷകളും ഉയര്‍ന്ന സ്‌കോറോടെ പൂര്‍ത്തിയാക്കണം. ഇന്ത്യയിലെ ബിരുദ പഠനത്തിന് അമേരിക്കയില്‍ ഏഞഋ ( ഏൃമറൗമലേ ഞലരീൃറ ഋഃമാശിമശേീി ) ഉം ഠഛഋഎഘ ഉം വേണം. മറ്റു രാജ്യങ്ങളില്‍ കഋഘഠട മതിയാകും. ബിരുദത്തിനുശേഷം മാനേജ്മെന്റ് പഠനത്തിന് ഏങഅഠ ( ഏൃമറൗമലേ ങമിമഴലാലി േഠെേല) ഉം ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയും ഉയര്‍ന്ന സ്‌കോറോടെ പാസാകണം.

ജര്‍മനിയില്‍ ഉപരിപഠനത്തിനു ജര്‍മന്‍ ഭാഷയില്‍ അ2 / ആ1 നിലവാരത്തിലുള്ള പ്രാവീണ്യം നേടണം. ജപ്പാനില്‍ ഉപരിപഠനത്തിനു ജാപ്പനീസ് ഭാഷഅറിഞ്ഞിരിക്കണം. യൂറോപ്യന്‍ കൗണ്‍സില്‍ രാജ്യങ്ങളിലും ചൈനയിലും റഷ്യയിലും മെഡിക്കല്‍ പ്രവേശനത്തിനെത്തുന്നവര്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റില്‍ യോഗ്യത നേടിയിരിക്കണം. വിദേശ പഠനത്തെ പ്ലസ് ടുവിനുശേഷമുള്ള അണ്ടര്‍ ഗ്രാഡുവേറ്റ് പഠനം, തുടര്‍ന്നുള്ള ബിരുദ, ബിരുദാനന്തര, ഡോക്ടറല്‍, പോസ്റ്റ് ഡോക്ടറല്‍ പ്രോഗ്രാമുകളായി തരംതിരിയ്ക്കാം. ഇന്ത്യയിലെ ബിരുദ പ്രോഗ്രാമുകളെ അണ്ടര്‍ ഗ്രാഡുവേറ്റായും ബിരുദാനന്തര പ്രോഗ്രാമുകളെ ഗ്രാഡുവേറ്റ് പ്രോഗ്രാമായുമാണ് അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലയില്‍ വിവക്ഷിക്കുന്നത്. സ്
്കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍ എന്നിവ ഉന്നത പഠന, ഗവേഷണ സ്ഥാപനങ്ങളാണ്.

തയാറെടുപ്പ്
എങ്ങനെ?

വിദേശപഠനത്തിനു തയാറെടുക്കുന്ന വിദ്യാര്‍ഥി ആത്മപരിശോധന നടത്തണം. ഏതാണ് ഉപരിപഠന മേഖല, ഇതിനിണങ്ങിയ രാജ്യമേത്, സ്ഥാപനങ്ങള്‍ ഏത് എന്നിവ കണ്ടെത്തണം. ഇന്ത്യന്‍ പാസ്പോര്‍ട്ടിന് അപേക്ഷിക്കുകയാണ് ആദ്യപടി. തുടര്‍ന്ന് ആവശ്യമായ ടെസ്റ്റുകള്‍ക്കു തയാറെടുക്കണം. ടെസ്റ്റുകള്‍ക്കു രജിസ്റ്റര്‍ ചെയ്യുമ്പോള്‍ത്തന്നെ പരീക്ഷാ തീയതി തിരഞ്ഞെടുക്കാം. രണ്ടു മാസത്തെ തയാറെടുപ്പ് ഇതിനാവശ്യമാണ്. ലോക റാങ്കിംഗിലുള്ള മികച്ച സ്ഥാപനങ്ങള്‍ കണ്ടെത്തണം. ടൈംസ് ഹയര്‍ എഡ്യുക്കേഷന്‍, ഝട റാങ്കിംഗ്, അങആഅ റാങ്കിംഗ്, വേള്‍ഡ് ഹയര്‍ എഡ്യുക്കേഷന്‍ റാങ്കിംഗ് എന്നിവ ഇതിനായി പരിഗണിയ്ക്കാം.

ഒരു വര്‍ഷത്തെ തയാറെടുപ്പ് ആവശ്യമാണ്. ടെസ്റ്റുകള്‍ ഉയര്‍ന്ന സ്‌കോറോടെ പൂര്‍ത്തിയാക്കിയാല്‍ അഡ്മിഷനോടൊപ്പം സ്‌കോളര്‍ഷിപ്പ് / അസിസ്റ്റന്റ്ഷിപ്പ് എന്നിവയ്ക്കുള്ള സാധ്യതയേറെയാണ്. താല്‍പ്പര്യമുള്ള വിഷയങ്ങള്‍ക്കിണങ്ങിയ അഞ്ചു സര്‍വകലാശാലകളെ / കോളേജുകളെ തിരഞ്ഞെടുക്കണം. അവിടുത്തെ ഡിപ്പാര്‍ട്ട്മെന്റിലെ അധ്യാപകരുടെ ഇമെയില്‍ വിലാസം കണ്ടെത്തി സാധ്യതകള്‍ ആരായുന്നതില്‍ തെറ്റില്ല. സാമ്പത്തികസ്രോതസ്സിനായുള്ള സ്‌കോളര്‍ഷിപ്പ്, ഫെല്ലോഷിപ്പ് / അസിസ്റ്റന്റ്ഷിപ്പ് എന്നിവയ്ക്കുള്ള സാധ്യത ആരായണം. മൂന്നു പേജില്‍ കവിയാതെ ബയോഡാറ്റ നല്ല രീതിയില്‍ തയാറാക്കണം. ഇതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അയച്ചുകൊടുക്കണം. മാനേജ്മെന്റ് കോഴ്സുകള്‍ക്കു യു.കെ. യും സയന്‍സ്, ടെക്നോളജി, എഞ്ചിനിയറിംഗ്, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് അമേരിക്കയും കാനഡയും മികച്ച രാജ്യങ്ങളാണ്. ഓരോ യൂണിവേഴ്സിറ്റിയിലേക്കും അപേക്ഷ അയക്കണം. ആദ്യം ബയോഡാറ്റയാണ് അയക്കേണ്ടത്. അപേക്ഷയോടൊപ്പം സ്റ്റേറ്റ്മെന്റ് ഓഫ് പര്‍പ്പസ്, രണ്ട് റഫറന്‍സ് / റെക്കമെന്‍ഡേഷന്‍ കത്തുകള്‍ എന്നിവ വെക്കണം. അപേക്ഷാഫീസുമുണ്ടാകും. സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുകള്‍, പ്രൊജക്ട് വര്‍ക്ക്, പ്രവൃത്തി പരിചയം എന്നിവ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അയക്കണം.

അണ്ടര്‍ ഗ്രാഡുവേറ്റ്
പഠനം

പ്ലസ് ടുവിനു ശേഷം അണ്ടര്‍ ഗ്രാഡുവേറ്റ് പഠനത്തിനു ഒരുങ്ങുന്ന വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ പഠനകാലയളവില്‍ത്തന്നെ ഇതിനുള്ള നടപടിക്രമങ്ങളാരംഭിക്കണം. ടഅഠ / അഇഠ എന്നിവയോടൊപ്പം കഋഘഠട / ഠഛഋഎഘ എന്നിവ ഉയര്‍ന്ന സ്‌കോറോടെ പൂര്‍ത്തിയാക്കണം. പ്ലസ് ടു രണ്ടാം വര്‍ഷത്തില്‍ അപേക്ഷിക്കാം. പ്ലസ് ടു ബോര്‍ഡ് പരീക്ഷവരെ കാത്തിരിക്കേണ്ടതില്ല. 10-ാം ക്ലാസിലെ മാര്‍ക്ക്, ടെസ്റ്റ് സ്‌കോറുകള്‍, 11-ാം ക്ലാസിലെ പഠനം എന്നിവ വിലയിരുത്തിയാണ് അണ്ടര്‍ ഗ്രാഡുവേറ്റ് പ്രോഗ്രാമിന് അഡ്മിഷന്‍ നല്‍കുന്നത്. അഡ്മിഷന്‍ ഓഫര്‍ ലഭിച്ചാല്‍ വിസ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. ബിരുദ വിദ്യാര്‍ഥികള്‍ക്ക് അവസാന വര്‍ഷത്തില്‍ തയാറെടുപ്പു തുടങ്ങാം.

അഡ്മിഷന്‍ ലഭിച്ചാല്‍ സ്‌കോളര്‍ഷിപ്പ്, ഫെല്ലോഷിപ്പ് / അസിസ്റ്റന്റ്ഷിപ്പിന് അപേക്ഷിക്കാം. പാര്‍ട്ട് ടൈം തൊഴിലിനും സാധ്യതയുണ്ട്. ആദ്യ സെമസ്റ്ററില്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചില്ലെങ്കില്‍ അസിസ്റ്റന്റ്ഷിപ്പിനുള്ള സാധ്യത ആരായണം. അഡ്മിഷന്‍ ഓഫര്‍ ലഭിച്ചാല്‍ ഒരു വര്‍ഷം സ്‌കോളര്‍ഷിപ്പിനായി കാത്തിരിക്കുന്നതിലും തെറ്റില്ല. അഡ്മിഷന്‍ ഓഫറിനു ശേഷമാണു സ്‌കോളര്‍ഷിപ്പ് / ഫെല്ലോഷിപ്പിനായി അപേക്ഷിക്കേണ്ടത്. നിരവധി സ്‌കോളര്‍ഷിപ്പുകള്‍ക്ക് അന്താരാഷ്ട്ര വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. വിദേശപഠനത്തിന് ഏറെ ചെലവുണ്ട്. ശരാശരി പ്രതിവര്‍ഷം 10-20 ലക്ഷം രൂപവരെ ചെലവ് വരും. താമസം, ഭക്ഷണച്ചെലവുകള്‍ കൂടുതലാണ്. ഷെയേര്‍ഡ് അപ്പാര്‍ട്ട്മെന്റുകള്‍, പേയിംഗ് ഗസ്റ്റ്, ഹോസ്റ്റലുകള്‍ എന്നിവ തിരഞ്ഞെടുക്കാം. ബിരുദാനന്തര പഠനം കഴിഞ്ഞവര്‍ക്കു ഡോക്ടറല്‍ പ്രോഗ്രാമിനും ഡോക്ടറല്‍ പ്രോഗ്രാം പൂര്‍ത്തിയാക്കിയവര്‍ക്കു പോസ്റ്റ് ഡോക്ടറല്‍ പഠനത്തിനും ചേരാം. പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിനു പ്രാവീണ്യ പരീക്ഷകള്‍ ആവശ്യമില്ല.

വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ രക്ഷിതാവിന്റെ സാമ്പത്തിക സ്രോതസ് വ്യക്തമാക്കുന്ന സര്‍ട്ടഫിക്കറ്റുകള്‍ ആവശ്യമാണ്. അഡ്മിഷന്‍ നേടുന്ന സ്ഥാപനത്തിന്റെ റാങ്കിങ്ങനുസരിച്ച് ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നു വായ്പ ലഭിക്കും. നിരവധി ചതിക്കുഴികള്‍ വിദേശരാജ്യങ്ങളിലുണ്ട്. അംഗീകാരമില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏറെയുണ്ട്. വ്യാജ വിസ, കോഴ്സിനു ശേഷം തൊഴില്‍ തുടങ്ങിയ വാഗ്ദാനങ്ങള്‍ ആകര്‍ഷകമായ വെബ്സൈറ്റുകളിലൂടെ നല്‍കി കബളിപ്പിയ്ക്കുന്ന യൂണിവേഴ്സിറ്റികളും ഏജന്‍സികളുമുണ്ട്. സ്ഥാപനങ്ങളുടെ റേറ്റിംഗ് പ്രത്യേകം മനസ്സിലാക്കിയിരിക്കണം.

 

വിദേശ
മെഡിക്കല്‍
പഠനം
ശ്രദ്ധയോടെ
വേണം

 

നീറ്റ് റിസള്‍ട്ടിനുശേഷം വിദ്യാര്‍ഥികളും രക്ഷിതാക്കളും മെഡിക്കല്‍ പ്രവേശന സാധ്യത വിലയിരുത്തുന്ന തിരക്കിലാണ്. മാര്‍ക്ക് കുറഞ്ഞവര്‍ വിദേശരാജ്യങ്ങളിലെ മെഡിക്കല്‍ ബിരുദപഠന സാധ്യതകളാണ് അന്വേഷിക്കുന്നത്. കോവിഡ്, റഷ്യ- യുക്രൈന്‍ യുദ്ധം എന്നിവ കാരണം മെഡിക്കല്‍ ഉന്നതപഠന രംഗത്തു യൂറോപ്യന്‍ കൗണ്‍സില്‍ രാജ്യങ്ങളിലും റഷ്യ, ചൈന, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലും പ്രതിസന്ധികളുണ്ട്. മുപ്പതിനായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഈ രാജ്യങ്ങളില്‍ മെഡിക്കല്‍ പഠനത്തിനെത്തുന്നത്. ഇവരില്‍ 60 ശതമാനത്തോളം മലയാളികളാണ്. കേരളത്തില്‍ നിന്നു പ്രതിവര്‍ഷം ഈയിനത്തില്‍ മാത്രം 12,000 കോടി രൂപയാണു വിദേശ രാജ്യങ്ങളിലേക്കു പ്രവഹിക്കുന്നത്. യുക്രൈനില്‍ മാത്രം 2900 മലയാളികള്‍ മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകള്‍ പഠിക്കുന്നുണ്ട്. യുദ്ധത്തെത്തുടര്‍ന്നു നാട്ടില്‍ തിരിച്ചെത്തിയെങ്കിലും യുക്രൈന്‍ സര്‍വകലാശാലകളില്‍ നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ ഇവര്‍ പഠനം പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ്. യുക്രൈനടുത്തുള്ള ജോര്‍ജിയ, ഹംഗറി, പോളണ്ട്, മാള്‍ട്ടോവ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ഈ വര്‍ഷം മെഡിക്കല്‍ പ്രവേശനത്തിനായി വിദ്യാര്‍ഥികള്‍ സാധ്യത ആരായുന്നത്.

റഷ്യ, ചൈന, ഫിലിപ്പൈന്‍സ്, ഉസ്‌ബെക്കിസ്ഥാന്‍, കസാക്കിസ്ഥാന്‍, ശ്രീലങ്ക, തായ്‌ലാന്‍ഡ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ മെഡിക്കല്‍ സ്്കൂളുകള്‍ വിദേശ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണു പ്രവര്‍ത്തിക്കുന്നത്. ചൈനയും റഷ്യയുമായിരുന്നു ഈ രംഗത്തു മുന്നിലുണ്ടായിരുന്നത്. എന്നാല്‍, ഈ രാജ്യങ്ങളിലെല്ലാം കോവിഡിനുശേഷം പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. യുദ്ധത്തില്‍ തകര്‍ന്ന യുക്രൈനിലെ മെഡിക്കല്‍ പഠനം പ്രതിസന്ധിയില്‍ത്തന്നെയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ക്കുശേഷം ചൈന ഈയിടെയാണ് ഇന്ത്യയില്‍ നിന്നുള്ള സീനിയര്‍ വിദ്യാര്‍ഥികള്‍ക്കുപോലും യാത്രാനുമതി നല്‍കിയത്. യുദ്ധപ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ റഷ്യന്‍ മെഡിക്കല്‍ സ്‌കൂളുകളിലേക്കു പോകാന്‍ വിദ്യാര്‍ഥികള്‍ താല്‍പ്പര്യപ്പെടുന്നുമില്ല. ജോര്‍ജിയയിലേക്കു കൂടുതല്‍ വിദ്യാര്‍ഥികള്‍ താല്‍പ്പര്യപ്പെടുന്നുണ്ടെങ്കിലും റഷ്യയുടെ അടുത്ത യുദ്ധ ഭീഷണി നിലനില്‍ക്കുന്ന രാജ്യമാണിത്. ഇന്ത്യയില്‍ നിന്നു പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ വീണ്ടും രണ്ടു വര്‍ഷം സയന്‍സ് പഠിച്ചാലേ ഫിലിപ്പൈന്‍സില്‍ മെഡിക്കല്‍ ബിരുദ കോഴ്‌സായ ഡോക്ടര്‍ ഓഫ് മെഡിസിനു ചേരാന്‍ സാധിക്കൂ. ഇതൊഴിവാക്കണമെന്ന ആവശ്യത്തില്‍ ഇതുവരെയും തീരുമാനമായിട്ടില്ല.

പഠനം
സ്വന്തം റിസ്‌കില്‍

ഇംഗ്ലീഷ് സംസാരിക്കുന്ന യു.എസ്, യു.കെ, ആസ്‌ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലെ മെഡിക്കല്‍ പഠനമൊഴികെ മറ്റു രാജ്യങ്ങളില്‍ മെഡിക്കല്‍ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി കേന്ദ്ര ഗവണ്മെന്റും നാഷണല്‍ മെഡിക്കല്‍ കമ്മീഷനും മുന്നറിയിപ്പുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ മെഡിക്കല്‍ ബിരുദ പ്രവേശനം സ്വന്തം റിസ്്കിലായിരിക്കുമെന്ന് ഈയിടെയിറങ്ങിയ സര്‍ക്കുലറില്‍ എടുത്തുപറഞ്ഞിട്ടുണ്ട്. വര്‍ധിച്ചുവരുന്ന ചെലവുകള്‍, കുറയുന്ന വിജയശതമാനം, അംഗീകാരത്തിനുള്ള പ്രതിസന്ധി, കോവിഡ്, യുദ്ധഭീഷണികള്‍ എന്നിവയൊക്കെയാണു കാരണങ്ങളായി പറഞ്ഞിട്ടുള്ളത്. ഇതു മനസ്സിലാക്കി വ്യക്തമായ തീരുമാനമെടുക്കാന്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും തയാറാകണം.

വിദേശത്തു മെഡിക്കല്‍ പ്രവേശനത്തിനു നീറ്റ് യോഗ്യത നേടിയിരിക്കണം. നീറ്റില്ലാതെ സീറ്റ് വാഗ്ദാനം ചെയ്യുന്ന മെഡിക്കല്‍ സ്‌കൂളുകളില്‍ പ്രവേശനം നേടുന്നവര്‍ ഭാവിയില്‍ പ്രതിസന്ധി നേരിടേണ്ടിവരും. കോഴ്‌സ് പൂര്‍ത്തിയാക്കിയശേഷമുള്ള എങഏഋ പരീക്ഷയിലെ വിജയം 16 ശതമാനം മാത്രമാണെന്നും നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ വിലയിരുത്തിയീട്ടുണ്ട്. നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരത്തിന് എങഏഋ വിജയകരമായി പൂര്‍ത്തിയാക്കണം. യുദ്ധത്തെത്തുടര്‍ന്നു തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ കാര്യത്തിലുള്ള അനിശ്ചിതത്വം തുടരുകയാണ്.

മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയര്‍ത്താനായി നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ് നിലവില്‍ വരുന്നതു ഭാവിയില്‍ വിദേശ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു പ്രയോജനപ്പെടും. കോഴ്‌സ് വര്‍ക്ക് പൂര്‍ത്തിയാക്കിയാല്‍ നെക്സ്റ്റ് -വണ്ണും ഇന്റേണ്‍ഷിപ്പിനു മുമ്പായി നെക്സ്റ്റ് ടൂവുമാണു നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ വിഭാവനം ചെയ്തിരുന്നത്. നെക്സ്റ്റ് -1 റാങ്ക് ലിസ്റ്റനുസരിച്ചു മെഡിക്കല്‍ പി.ജി. അഡ്മിഷനും ക്രമേണ നീറ്റ് പി.ജി. പ്രവേശന പരീക്ഷ ഒഴിവാക്കാനുള്ള നിര്‍ദേശങ്ങളും പുതുക്കിയ ബില്ലിലുണ്ട്.

 

നീറ്റ് ഫലം
വന്നു,
ഇനിയെന്ത് ?

നീറ്റ് 2022 പരീക്ഷാഫലം വന്നതോടെ രക്ഷിതാക്കളും വിദ്യാര്‍ഥികളും മുന്‍ വര്‍ഷങ്ങളിലെ റാങ്ക് വിലയിരുത്തി ഏതു കോഴ്‌സിന് അഡ്മിഷന്‍ കിട്ടുമെന്ന ആകാംക്ഷയിലാണ്. ജൂലായ് 17 നു നടന്ന പരീക്ഷയില്‍ 17,64,571 പേരാണു നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തിയ നീറ്റ് പരീക്ഷയെഴുതിയത്. 9,93,069 പേരാണു നീറ്റില്‍ യോഗ്യത നേടിയത്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് 715 ഉം കുറഞ്ഞ കട്ട് ഓഫ് മാര്‍ക്ക് 117 ഉം ആണ്. ഒ.ബി.സി. / എസ.്‌സി. / എസ.്ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്കു 93 ഉം EWS / PH വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 105 ഉം കട്ട് ഓഫ് മാര്‍ക്കാണ്.

സംസ്ഥാനതല
പ്രവേശനം

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ആയുര്‍വേദ, യോഗ, സിദ്ധ, യുനാനി, അഗ്രിക്കള്‍ച്ചര്‍, വെറ്ററിനറി സയന്‍സ്, ഫിഷറീസ്, ഫോറസ്ട്രി, കോ-ഓപ്പറേഷന്‍ ആന്റ് ബാങ്കിങ്, ക്ലൈമറ്റ് സയന്‍സ് ആന്റ് എന്‍വിറോണ്‍മെന്റല്‍ സയന്‍സ്, ബയോ ടെക്‌നോളജി ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനം സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണര്‍ തയാറാക്കുന്ന റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. സംസ്ഥാനതലത്തില്‍ നീറ്റ് മാര്‍ക്കനുസരിച്ച് തയാറാക്കുന്ന ഈ റാങ്ക്‌ലിസ്റ്റില്‍ നിന്നാണു 100 ശതമാനവും പ്രവേശനം. വെറ്ററിനറി സയന്‍സ് ബിരുദ പ്രോഗ്രാമിനു വെറ്ററിനറി കൗണ്‍സില്‍ നടത്തുന്ന 15 ശതമാനം അഖിലേന്ത്യാ സീറ്റുകളിലേക്കു നീറ്റ് റാങ്കിനനുസരിച്ചാണു സീറ്റുകള്‍ അനുവദിക്കുന്നത്. കേരളത്തില്‍ 100 ശതമാനം സര്‍ക്കാര്‍, സ്വാശ്രയ, എന്‍.ആര്‍.ഐ. സീറ്റുകളിലേക്കും പ്രവേശന പരീക്ഷാ കമ്മീഷണര്‍ അലോട്ട്‌മെന്റ് നടത്തും. നീറ്റില്‍ 20 മാര്‍ക്ക് ലഭിച്ചവരെ കാര്‍ഷിക കോഴ്‌സുകളിലേക്കുള്ള റാങ്ക്‌ലിസ്റ്റില്‍പ്പെടുത്തും. നീറ്റ് റിസള്‍ട്ട് വന്നതിനാല്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വിജ്ഞാപനത്തിനനുസരിച്ചു വിദ്യാര്‍ഥികള്‍ അവരുടെ നീറ്റ് മാര്‍ക്കും റാങ്കും www.cee .kerala .gov.in സൈറ്റില്‍ അപ്‌ലോഡ് ചെയ്യണം. ക്യാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ യൂസര്‍ നെയിം, പാസ്‌വേര്‍ഡ്, റോള്‍ നമ്പര്‍, അപേക്ഷാ നമ്പര്‍ എന്നിവ ഉപയോഗിച്ചു മാര്‍ക്ക് എന്റര്‍ ചെയ്യാം.

അഖിലേന്ത്യാ
പ്രവേശനം

മെഡിക്കല്‍ കൗണ്‍സലിംഗ് കമ്മറ്റിയാണു ദേശീയാടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ കൗണ്‍സലിംഗ് പ്രക്രിയ നടത്തുന്നത്. കൗണ്‍സലിംഗിലെ നിബന്ധനകള്‍ പാലിക്കാന്‍ മറക്കരുത്. ആദ്യം ലഭിക്കുന്ന സീറ്റെന്നു കരുതി ഡീംഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ സീറ്റെടുത്താല്‍ രണ്ടാം കൗണ്‍സലിംഗിനുശേഷം കോളേജുകള്‍ മാറാന്‍ തടസ്സങ്ങളുണ്ട്. സര്‍ക്കാര്‍ കോളേജുകളില്‍ സീറ്റ് ലഭിയ്ക്കാന്‍ ആദ്യം മുന്‍ഗണനാ ക്രമത്തില്‍ ഓപ്ഷന്‍ നല്‍കണം. ഓപ്ഷന്‍ നല്‍കുമ്പോള്‍ ഫീസ് പ്രത്യേകം വിലയിരുത്തണം. ശരിയായ രീതിയില്‍ ഓപ്ഷന്‍ നല്‍കിയില്ലെങ്കില്‍ അവസരം നഷ്ടപ്പെടാനിടയുണ്ട്. അഖിലേന്ത്യാ ക്വാട്ടയില്‍ ജമ്മു-കാശ്മീര്‍ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ 15 ശതമാനം സീറ്റുകള്‍, എ.എഫ്.എം.സി. എന്നിവ ഉള്‍പ്പെടും. ഡീംഡ് മെഡിക്കല്‍ കോളേജുകളിലേക്കും അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി, ഡല്‍ഹി യൂണിവേഴ്‌സിറ്റി, ജാമിയ മിലിയ ഇസ്ലാമിയ എന്നിവിടങ്ങളിലേയ്ക്കും ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സയന്‍സാണ് (DGHS) കൗണ്‍സലിംഗ് നടത്തുന്നത്. DGHS രണ്ടു കൗണ്‍സലിംഗ് കൂടാതെ മോപ്പപ്പ് റൗണ്ടും നടത്തും.

അഖിലേന്ത്യാ കൗണ്‍സലിംഗ് www.mcc.nic.in എന്ന വെബ്‌സൈറ്റിലൂടെയാണ്. യു.ജി. അഡ്മിഷന്‍ ക്ലിക്ക് ചെയ്തു രജിസ്റ്റര്‍ ചെയ്തശേഷം നിശ്ചിത ഫീസ് അടയ്ക്കണം. ഫീസ്, നീറ്റ് റാങ്ക് / മാര്‍ക്ക്, മുന്‍വര്‍ഷങ്ങളിലെ റാങ്ക് നിലവാരം, അഡ്മിഷന്‍ എന്നിവ വിലയിരുത്തണം. ശ്രദ്ധയോടെ മാത്രമേ ഓപ്ഷന്‍ നല്‍കാവൂ. എന്‍.ആര്‍.ഐ. ക്വാട്ടയില്‍ അഡ്മിഷനു ശ്രമിക്കുന്നവര്‍ നിശ്ചിത രേഖകള്‍ ഹാജരാക്കണം. എല്ലാ നിര്‍ദേശങ്ങളും മനസ്സിലാക്കി മാത്രമേ ഓപ്ഷന്‍ പ്രക്രിയയില്‍ പങ്കെടുക്കാവൂ. ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ കോളേജുകളില്‍ നീറ്റ് റാങ്ക് വിലയിരുത്തി തയാറാക്കുന്ന റാങ്ക് ലിസ്റ്റനുസരിച്ച് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ പ്രത്യേകം ലോജിക്കല്‍ ആന്റ് അനലറ്റിക്കല്‍ ടെസ്റ്റ് എഴുതണം. തുടര്‍ന്ന് ശാരീരിക മെഡിക്കല്‍ പരിശോധനയ്ക്കുശേഷമാണ് അഡ്മിഷന്‍ ലിസ്റ്റ് തയാറാക്കുന്നത്.

ഡീംഡ് മെഡിക്കല്‍ കോളേജുകളില്‍ 12-25 ലക്ഷം വരെ വാര്‍ഷിക ഫീസുണ്ട്. സ്വകാര്യ മെഡിക്കല്‍ കോളേജിലിതു 12-20 ലക്ഷം വരെയാണ്. എന്‍.ആര്‍.ഐ. ക്വാട്ടയില്‍ അഡ്മിഷന്‍ ലഭിക്കാന്‍ മതിയായ രേഖകളടക്കം സംസ്ഥാന, സ്വാശ്രയ, ഡീംഡ്, സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യണം. അക്ഷയ കേന്ദ്രങ്ങളിലൂടെ ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രക്ഷിതാവും വിദ്യാര്‍ഥിയുമുണ്ടായിരിക്കണം. ഒരിക്കലും തെറ്റായ ഓപ്ഷന്‍ നല്‍കരുത്. ഫീസ് വിലയിരുത്തി മാത്രം ഓപ്ഷന്‍ നല്‍കുക. എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും നന്നായി വായിച്ചു മാത്രമെ ഓപ്ഷന്‍ നല്‍കാവൂ. ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് താല്‍പ്പര്യമുള്ള സംസ്ഥാനം, മെഡിക്കല്‍ കോളേജുകള്‍, ഇവയുടെ കോഡ് എന്നിവ തയാറാക്കുന്നതു നല്ലതാണ്. രാജ്യത്തെ 91,415 എം.ബി.ബി.എസ്, 27,285 ബി.ഡി.എസ് സീറ്റുകളിലേക്കുള്ള പൊതു പരീക്ഷയാണു നാഷണല്‍ എലിജിബിലിറ്റികം എന്‍ട്രന്‍സ് ടെസ്റ്റ്. നീറ്റ് റാങ്ക് ലിസ്റ്റില്‍ നിന്നാണു ജിപ്‌മെര്‍ പോണ്ടിച്ചേരിയുടെ 200 സീറ്റിലേക്കും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ 1600 സീറ്റിലേക്കും അഡ്മിഷന്‍ നടക്കുന്നത്.

 

 

 

 

Leave a Reply

Your email address will not be published.

Latest News