ഗെയിം കോഴ്‌സുകള്‍ക്ക് സാധ്യതയേറും

Deepthi Vipin lal

 

ഡോ. ടി.പി. സേതുമാധവന്‍

 

കോവിഡ് കാലത്ത് ഗെയിം വ്യവസായ മേഖല ലോകത്താകമാനം വന്‍ വളര്‍ച്ചയുടെ പാതയിലാണ്. ലോകത്ത് 500 കോടി മൊബൈല്‍ ഉപഭോക്താക്കളുണ്ട്. ഭൂരിഭാഗം പേരുടേതും സ്മാര്‍ട്ട് ഫോണുകളാണ്. ഓരോ വ്യക്തിയും കുറഞ്ഞത് എട്ടു മൊബൈല്‍ ഗെയിമുകളാണ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നത്.

റെയ്‌സിങ്, റോള്‍പ്ലെയിങ്, പസില്‍സ്, കാര്‍ഡ് ഗെയിംസ്, അര്‍ക്കേഡ്, കാസിനോ മുതലായവ മൊബൈല്‍ ഗെയിമുകളിലുള്‍പ്പെടുന്നു. 1500 കോടി ഗെയിമുകളാണ് മൊബൈല്‍ ഉപഭോക്താക്കള്‍ കളിയ്ക്കാനുപയോഗിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ക്ഷമാശീലം കുറവാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ശരാശരി 120 മിനിറ്റാണ് പ്രതിദിനം ഇവര്‍ ഗെയിമിങ്ങിനായി ഉപയോഗിക്കുന്നത്. ഒഴിവുസമയത്തും യാത്രയിലും എല്ലാവരും മൊബൈല്‍ ഫോണിലായിരിക്കും.

ഗെയ്മിങ്ങിന് വ്യവസായ മേഖലയില്‍ ലോകത്താകമാനം ലക്ഷക്കണക്കിന് തൊഴിലവസരങ്ങളുണ്ട്. ഡിസൈന്‍, ക്രിയേറ്റിവിറ്റി, കണ്ടന്റ് ഡെവലപ്‌മെന്റ്, ഓട്ടമേഷന്‍ എന്നിവയിലാണ് തൊഴിലവസരങ്ങള്‍. നിരവധി ഗെയ്മിങ് കമ്പനികള്‍ ഹോളിവുഡ്, ബോളിവുഡ് എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്നു.

ലോകത്തെ ആപ്പ് സ്റ്റോറുകളില്‍ പത്ത് ലക്ഷത്തോളം മൊബൈല്‍ ആപ്പുകളുണ്ട്. ഓട്ടോമൊബൈല്‍ വ്യവസായം, കാര്‍ ഡിസൈനിങ് എന്നിവയില്‍ ഗെയിം രംഗത്ത് നിരവധി നൂതന പ്രവണതകള്‍ ദൃശ്യമാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് കിങ്‌സ്, മെഷീന്‍ ലേണിങ്, ക്ലൗഡ് കമ്പ്യൂട്ടിങ്, അനലിറ്റിക്‌സ്, ഡാറ്റ സയന്‍സ് എന്നിവയോടൊപ്പം Python, C++ എന്നിവയും അഡ്വാന്‍സ്ഡ് സോഫ്റ്റ് വെയറുകളും അനുവര്‍ത്തിച്ചു വരുന്നു.

ഗെയിം വ്യവസായത്തില്‍ ആര്‍ക്കും തൊഴില്‍ ലഭിയ്ക്കാവുന്ന കോഴ്‌സുകളുണ്ട്. ക്രിയേറ്റിവിറ്റി, രൂപകല്‍പ്പന, വിഷ്വലൈസേഷന്‍ എന്നിവയില്‍ പ്രാവീണ്യമുള്ളവര്‍ക്ക് ഡിസൈനിങ്ങില്‍ അഭിരുചിയുണ്ടാകും. പ്ലസ് ടുവിനു ഏതു വിഷയം പഠിച്ചവര്‍ക്കും ചേരാവുന്ന ബിരുദ കോഴ്‌സുകളുണ്ട്. ബി.ടെക്്, ബി.സി.എ., എം.സി.എ. പൂര്‍ത്തിയാക്കിവര്‍ക്കുള്ള നിരവധി സ്‌കില്‍ വികസന കോഴ്‌സുകളുണ്ട്. ബി.എസ്‌സി ഗെയിം പ്രോഗ്രാമിങ്, ബാച്ചിലേഴ്‌സ് ഇന്‍ മള്‍ട്ടി മീഡിയ, ബി.എസ്.സി. ( ഓണേഴ്‌സ് ), ഗെയിം ഡിസൈന്‍ ആന്റ് ഡെവലപ്‌മെന്റ്, എം.എസ്.സി. മള്‍ട്ടി മീഡിയ, ഗെയിം ടെക്‌നോളജി എന്നിവ പ്രധാനപ്പെട്ട കോഴ്‌സുകളാണ്.

നിരവധി സ്ഥാപനങ്ങള്‍ രാജ്യത്തിനകത്തും പുറത്തും ഗെയിം കോഴ്‌സുകള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. കഇഅഠ ഡിസൈന്‍ ആന്റ്് മീഡിയ കോളേജ്, ഫ്‌ളോറിഡ, അക്കാദമി ഓഫ് ഇന്ററാക്ടീവ് എന്റര്‍ടെയ്ന്‍മെന്റ്, ഫ്‌ളോറിഡ, ഇന്റീരിയര്‍ ഗെയ്മിങ്, ഗ്രാഫിക്‌സ്, അനിമേഷന്‍, ഢഎത, അഡ്വര്‍ടൈസിങ് എന്നിവയില്‍ മികച്ച കോഴ്‌സുകളുണ്ട്. ഗുജറാത്ത് യൂണിവേഴ്‌സിറ്റി, അരീന യൂണിവേഴ്‌സിറ്റി ഡല്‍ഹി, അക്കാദമി ഓഫ് ആനിമേഷന്‍ ആന്റ് ഗെയ്മിങ്് നോയ്ഡ, ദലല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിയേറ്റീവ് ആര്‍ട്‌സ് ബാംഗ്ലൂര്‍, ശ ജശഃശീ അിശാമശേീി െകോളേജ് ബാംഗ്ലൂര്‍, ബി.വോക്ക് ഗ്രാഫിക്‌സ്, മള്‍ട്ടി മീഡിയ, കഅഉ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ട് ആന്റ് ഡിസൈന്‍ കൊല്ലം, ഡെന്റീ നിയല്‍ കോളേജ് കാനഡ, മാസ്സി യൂണിവ്‌ഴ്‌സിറ്റി ന്യൂസിലാന്റ്, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി സിഡ്‌നി, കര്‍ട്ടിന്‍ യൂണിവേഴ്‌സിറ്റി ആസ്‌ട്രേലിയ, ഫ്‌ളിന്‍ഡേഴ്‌സ യൂണിവേഴ്‌സിറ്റി ആസ്‌ട്രേലിയ, യൂണിവേഴ്‌സിറ്റി ഓഫ് കാന്റര്‍ബറി ന്യൂസിലാന്റ്, യൂണിവേഴ്‌സിറ്റി ഓഫ് ലിവര്‍പൂള്‍ യു.കെ., കൊവെന്റി യൂണിവേഴ്‌സിറ്റി യു.കെ., യൂണിവേഴ്‌സിറ്റി ഓഫ് ലീഡ്‌സ് യു.കെ, എന്നിവിടങ്ങളില്‍ മികച്ച ഗെയിമിങ് ടെക്‌നോളജി കോഴ്‌സുകളുണ്ട്.

ഉപരിപഠന, ഗവേഷണ മേഖലകളില്‍ അമേരിക്കയില്‍ സാധ്യതകളേറെയുണ്ട്. ഗെയിം മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ആഗ്‌മെന്റഡ് റിയാലിറ്റി, ഡാറ്റാ അനലിറ്റിക്‌സ്, സൈബര്‍ സെക്യൂരിറ്റി, അക്കൗണ്ടിങ്, ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി, മാനേജ്‌മെന്റ് എന്നിവയില്‍ വരാനിരിക്കുന്ന തൊഴിലവസരങ്ങള്‍ക്കിണങ്ങിയ നിരവധി കോഴ്‌സുകളാണ് അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ ഓഫര്‍ ചെയ്യുന്നത്.

അണ്ടര്‍ ഗ്രാഡുവേറ്റ്, ഗ്രാഡുവേറ്റ്, പി.ജി. റിസര്‍ച്ച്, പോസ്റ്റ് ഡോക്ടറല്‍ പ്രോഗ്രാമുകള്‍ക്ക് തയാറെടുക്കാം. ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ TOEFL / IELTS, SAT/ACT ടെസ്റ്റ് സ്‌കോറുകള്‍ പ്ലസ്ടു വിനു ശേഷമുള്ള അണ്ടര്‍ ഗ്രാഡുവേറ്റ് പ്രോഗ്രാമിന് അത്യന്താപേക്ഷിതമാണ്. ഗ്രാഡുവേറ്റ് പി.എച്ച്.ഡി. പ്രോഗ്രാമുകള്‍ക്ക് GRE, TOEFL / IELTS ആവശ്യമായിവരും.

വിദ്യാര്‍ഥികള്‍ക്ക് പ്രാവീണ്യ പരീക്ഷകള്‍ക്ക് ഇപ്പോള്‍ തയാറെടുക്കാം. ംൂന്നു മാസത്തെ തയാറെടുപ്പോടെ മികച്ച സ്‌കോര്‍ നേടാം. താല്‍പ്പര്യം, അഭിരുചി എന്നിവയ്ക്കനുസരിച്ചുള്ള കോഴ്‌സുകള്‍, കോളേജുകള്‍ എന്നിവയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനും ഈ കാലയളവ് ഉപയോഗപ്പെടുത്താം. പഠനച്ചെലവിനുള്ള അസിസ്റ്റന്റ്ഷിപ്പ്, സ്‌കോളര്‍ഷിപ്പ്, ഫെല്ലോഷിപ്പ് എന്നിവയ്ക്കും ഈ കാലയളവിനുള്ളില്‍ അപേക്ഷിക്കാം. United States India Education Foundation sâwww.usief.org.in എന്ന വെബ്‌സൈറ്റില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും.

വിദേശത്ത് മെഡിസിന് പഠിയ്ക്കാം

വിദേശ രാജ്യങ്ങളില്‍ ഉപരിപഠനത്തിനു പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് വിദേശത്തു പഠിയ്ക്കാന്‍ പോകുന്നവരില്‍ ഏറെ മുന്നില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളാണ്. പ്രതിവര്‍ഷം ഒരു ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇന്ത്യയില്‍ നിന്നു വിദേശ രാജ്യങ്ങളിലെത്തുന്നത്. ഇതില്‍ കേരളത്തില്‍ നിന്നു മാത്രം 15,000-20,000 പേര്‍ വരും. പ്ലസ് ടുവിന് ശേഷമുള്ള അണ്ടര്‍ ഗ്രാഡുവേറ്റ്, ബിരുദശേഷമുള്ള ഗ്രാഡുവേറ്റ്, ഡോക്ടറല്‍, ഡിപ്ലോമ, സ്‌കില്‍ വികസന കോഴ്‌സുകള്‍ക്കാണ് വിദ്യാര്‍ഥികള്‍ കൂടുതലായും വിദേശങ്ങളില്‍ പോകുന്നത്. അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍, യു.കെ., ആസ്‌ട്രേലിയ, കാനഡ എന്നിവയെക്കൂടാതെ ചൈന, റഷ്യ, ഉക്രൈന്‍, ജോര്‍ജിയ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, സിംഗപ്പൂര്‍, മലേഷ്യ, യൂറോപ്യന്‍ കൗണ്‍സില്‍ രാജ്യങ്ങള്‍ തുടങ്ങി മുപ്പതിലധികം രാജ്യങ്ങളില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിനു പോകുന്നുണ്ട്. ഇംഗ്ലീഷ് സംസാരിക്കാത്ത ചൈനയടക്കമുള്ള രാജ്യങ്ങളിലേക്ക് മെഡിക്കല്‍ പഠനത്തിനു മാത്രമായി ഇന്ത്യയില്‍ നിന്നു മുപ്പതിനായിരത്തിലധികം വിദ്യാര്‍ഥികളാണ് പോകുന്നത്. കേരളത്തില്‍ നിന്നു അയ്യായിരത്തോളം പേര്‍ മെഡിക്കല്‍ പഠനത്തിന് വിദേശ രാജ്യങ്ങളിലെത്തുന്നു.

ഇന്ത്യയില്‍ 2020 ല്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റെഴുതുന്നവരുടെ എണ്ണം 15.5 ലക്ഷത്തോളം വരും. എന്നാല്‍, മൊത്തം എം.ബി.ബി.എസ്, ബി.ഡി.എസ് സീറ്റുകള്‍ യഥാക്രമം 77,000, 32,000 മാത്രമാണ്. വിദേശ മെഡിക്കല്‍ പഠനത്തെക്കുറിച്ച് വിദ്യാര്‍ഥികളിലും രക്ഷിതാക്കളിലും നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആയിരക്കണക്കിന് മെഡിക്കല്‍ സ്‌കൂളുകള്‍ വിദേശങ്ങളിലുണ്ട്.

മെഡിക്കല്‍ പഠനം രണ്ടു രീതിയില്‍

ഇംഗ്ലീഷ് സംസാരിക്കുന്ന അമേരിക്ക, യു.കെ., ന്യൂസിലാന്റ് എന്നീ രാജ്യങ്ങളിലെ മെഡിക്കല്‍ പഠനം, ഇംഗ്ലീഷ് ഭാഷയില്ലാത്ത ചൈന, റഷ്യ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, തായ്‌ലന്റ്, ജോര്‍ജിയ, ഫിജി ദ്വീപുകള്‍, മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ മെഡിക്കല്‍ പഠനം എന്നിങ്ങനെ മെഡിക്കല്‍ ബിരുദ പഠനം രണ്ട് രീതിയിലുണ്ട്. മെഡിക്കല്‍ ബിരുദ കോഴ്‌സുകള്‍ക്ക് ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങളിലെ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. റഷ്യ, തായ്‌ലന്റ്, ചൈന, ഫിലിപ്പൈന്‍സ്, ഉക്രൈന്‍, ജോര്‍ജിയ, മലേഷ്യ, സിംഗപ്പൂര്‍, ഫിജി ദ്വീപ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവക്ക് 50 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് ആറു വര്‍ഷ മെഡിക്കല്‍ പ്രോഗ്രാമിന് അപേക്ഷിക്കാന്‍ നീറ്റ് യോഗ്യത നേടണം. പ്ലസ് ടു സര്‍ട്ടിഫിക്കറ്റ്, നീറ്റ് സ്‌കോര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് എന്നിവയുണ്ടെങ്കില്‍ മെഡിക്കല്‍ അഡ്മിഷന് അപേക്ഷിക്കാം.

ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങളില്‍ അഡ്മിഷന്‍ താരതമ്യേന എളുപ്പമാണ.് മക്കളെ വിദേശത്ത് പഠിപ്പിയ്ക്കാനാഗ്രഹിക്കുന്നവര്‍ മെഡിക്കല്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് അധ്യയന സൗകര്യവും ക്ലിനിക്കല്‍, ഹോസ്റ്റല്‍ സൗകര്യങ്ങളും വിലയിരുത്തണം. യൂറോപ്യന്‍ മെഡിക്കല്‍ പ്രോഗ്രാമുകളാണ് ഇവിടെ പിന്തുടരുന്നത്. ഉക്രൈനില്‍ നാലായിരത്തോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മെഡിക്കല്‍ പഠനം നടത്തുന്നുണ്ട്. ഇവരില്‍ 40 ശതമാനത്തോളം മലയാളികളാണ്.

വിദേശത്ത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പബ്ലിക് മെഡിക്കല്‍ സ്‌കൂളുകള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇവ എഡ്യുക്കേഷന്‍ / ആരോഗ്യ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിലാണോയെന്ന് നോക്കണം. കാലാവസ്ഥ, പഠന സൗകര്യം, ചെലവ് എന്നിവ വിലയിരുത്താന്‍ മറക്കരുത്.
യു.കെ, അമേരിക്ക, കാനഡ, ആസ്‌ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളില്‍ പ്രതിവര്‍ഷം 25 മുതല്‍ 30 ലക്ഷം രൂപ വരെ ചെലവു വരുമ്പോള്‍ മറ്റു രാജ്യങ്ങളില്‍ ശരാശരി ഏഴു മുതല്‍ ഒമ്പതു ലക്ഷം രൂപ വരെയേ വരൂ.

ഇംഗ്ലീഷ് സംസാരിക്കാത്ത രാജ്യങ്ങളില്‍ നിന്നു മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അമേരിക്കയില്‍ ഉപരിപഠനത്തിനുള്ള USMLE പരീക്ഷയും യു.കെ. യിലും കാനഡയിലുമുള്ള ജഘഅആ പരീക്ഷയുമെഴുതാം. എന്നാല്‍, ഇന്ത്യയില്‍ പ്രാക്ടീസ് ചെയ്യാന്‍ എങഏഋ ( NAT Board ) സ്‌ക്രീനിങ്് പരീക്ഷയോ പി.ജി. നീറ്റ് പരീക്ഷയോ എഴുതേണ്ടിവരും. എങ്കിലേ പ്രാക്ടീസ് ചെയ്യാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കൂ.

ഉക്രൈന്‍ മുന്‍പന്തിയില്‍

അന്താരാഷ്ട്ര മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് ഉക്രൈന് അതിപ്രധാനമായ സ്ഥാനമാണുള്ളത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നിരവധി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഉക്രൈനിന്റെ പ്രത്യേകതയാണ്. ഇവിടത്തെ മികച്ച മെഡിക്കല്‍ കോളേജുകളില്‍ അഡ്മിഷന് ശ്രമിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങളുണ്ട്. അംഗീകാരമുള്ളതും ഗവണ്‍മെന്റിനു കീഴിലുള്ളതുമായ മെഡിക്കല്‍ കോളേജുകളാണ് നല്ലത്. ഉക്രൈനിലെ മെഡിക്കല്‍ സ്‌കൂളുകള്‍ നൂറു വര്‍ഷമെങ്കിലും പഴക്കമുള്ളവയാണ്. ഇവിടെ മൊത്തം മെഡിക്കല്‍ പഠനം ആറു വര്‍ഷമാണ്. അതായത,് പ്ലസ് ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്ക് 50 ശതമാനം മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍ക്ക് NEET യോഗ്യതയുണ്ടെങ്കില്‍ ആറു വര്‍ഷത്തെ മെഡിക്കല്‍ പഠനത്തിനു ചേരാം. ലഭിക്കുന്ന ഡിഗ്രി എം.ഡി. ( ഡോക്ടര്‍ ഓഫ് മെഡിസിന്‍ ). അതായത് എം.ബി.ബി.എസ്സിനു തുല്യം.

മികച്ച ക്ലിനിക്കല്‍ സൗകര്യം, ഗവേഷണ, ഹോസ്റ്റല്‍ സൗകര്യം എന്നിവ ഉക്രൈനിലെ മെഡിക്കല്‍ സ്‌കൂളുകളില്‍ കിട്ടും. ഉക്രൈനിലെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ നിരവധി ഡോക്ടര്‍മാര്‍ കേരളത്തിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ പ്രാക്റ്റീസ് ചെയ്യുന്നുണ്ട്. ഉക്രൈനില്‍ മെഡിക്കല്‍ പഠനത്തിന്റെ ചെലവ് ഏതാണ്ട് 40 ലക്ഷം രൂപയ്ക്ക് താഴെ മാത്രമേ വരികയുള്ളൂ. അതായത് പ്രതിവര്‍ഷം അഞ്ചു ലക്ഷം മുതല്‍ ഏഴു ലക്ഷം വരെ രൂപ. കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ നിരവധി സാധ്യതകളുണ്ട്. യൂറോപ്യന്‍ യൂണിയനിലോ യു. കെ.യിലോ ഓസ്‌ട്രേലിയയിലോ പോയി പ്രാക്റ്റീസ് ചെയ്യാനും ഉപരിപഠനം നടത്താനും ലൈസന്‍സ് എക്‌സാം എഴുതാം. ഇതിനുവേണ്ടി പ്രൊഫഷണല്‍ ആന്റ് ലിംഗ്വിസ്റ്റിക് അസെസ്‌മെന്റ് ബോര്‍ഡ് ( PLAB ) പരീക്ഷ എഴുതാം. എന്നാല്‍, അമേരിക്കയില്‍ ലൈസന്‍സിങ് പരീക്ഷ എഴുതി പ്രാക്റ്റിസ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സ് മെഡിക്കല്‍ ലൈസന്‍സിങ് എക്‌സാമിനേഷന്‍ ( USMLE ) എഴുതണം. ഇന്ത്യയില്‍ വന്നു പ്രാക്റ്റീസ് ചെയ്യണമെങ്കില്‍ NAT Board നടത്തുന്ന എഫ്.എം.ജി.ഇ.യും എഴുതണം. ഇത് പൂര്‍ത്തിയാക്കി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷന്‍ കിട്ടിക്കഴിഞ്ഞാല്‍ ഇവര്‍ക്ക് ഇന്ത്യയില്‍ പ്രാക്റ്റീസ് ചെയ്യാം.

1921 ല്‍ തുടങ്ങിയ ഒഡേസ നാഷണല്‍ പിറോഗോവ് മെമ്മോറിയല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ( www.odmu.edu.ua ) , 1948 ല്‍ തുടങ്ങിയ സുമി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ( www.sumdu.edu.ua ), 1945 ല്‍ തുടങ്ങിയ ഉഴോറോഡ് നാഷണല്‍ യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഓഫ് മെഡിസിന്‍ ( www.uzhnu.edu.ua ), വി.എന്‍. കറാസിന്‍ ഖര്‍ഖിവ് നാഷണല്‍ യൂണിവേഴ്‌സിറ്റി, ബോഗോമോളെറ്റ്‌സ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, തെമോപില്‍ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി, സാപ്പോറിസ്സിയ ( Zaporizhzhia ) സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി എന്നിവയാണ് ഉക്രൈനിലേക്ക് പോകുന്ന ഭൂരിഭാഗം വിദ്യാര്‍ഥികളും തിരഞ്ഞെടുക്കുന്നത്. ഇന്ത്യക്കാര്‍ക്ക് ഉക്രൈനില്‍ വിസ ഓണ്‍ അറൈവല്‍ ഫെസിലിറ്റി കിട്ടും.

ഉക്രൈന്‍ വിദ്യാഭ്യാസത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇന്ത്യയിലെ + 91 9847057272, ഉക്രൈനിലെ + 380 930761414 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. Email- [email protected], www.exam.natboard.edu.in/fmge, www.mciindia.org, www.ntaneet.nic.in

 

ഫിലിം, ടി.വി. കോഴ്‌സുകള്‍

സിനിമ, ടെലിവിഷന്‍ മേഖലയിലെ കോഴ്‌സുകള്‍ക്ക് ചേരാന്‍ വിദ്യാര്‍ഥികള്‍ വലിയ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്. സര്‍ഗാത്മകതയും അഭിനയ പാടവവും വേണ്ട മേഖലയിലാണിത്. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കി മികച്ച സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്താല്‍ മികവുറ്റ തൊഴിലും ആകര്‍ഷകമായ വേതനവും പ്രതീക്ഷിക്കാം. ഈ രംഗത്ത് ഇന്ത്യയില്‍ പ്രശസ്തമായ ഒട്ടേറെ ഇന്‍സ്റ്റിറ്റ്യൂട്ടുകളുണ്ട്. ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൊല്‍ക്കൊത്ത, എല്‍.വി. പ്രസാദ് ഫിലിം അക്കാദമി, സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ആര്‍ട്ട് ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ നോയ്ഡ മുതലായവ രാജ്യത്തെ മികച്ച ഇന്‍സ്റ്റിറ്റ്യൂട്ടുകളാണ്. സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര കോഴ്‌സുകളുണ്ട്. പ്രൊഡക്ഷന്‍, സംവിധാനം, അഭിനയം, സാങ്കേതിക വിദ്യ എന്നിവയില്‍ നിരവധി കോഴ്‌സുകളുണ്ട്. മൂന്നു വര്‍ഷത്തെ ഫിലിം മെയ്ക്കിംഗ് ബിരുദ കോഴ്‌സിനും രണ്ടു വര്‍ഷത്തെ ഡിപ്ലോമക്കും പ്ലസ്് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം ( www.seamedu.com ).

എല്‍.വി. പ്രസാദ് അക്കാദമിയില്‍ മുഴുവന്‍സമയ ബിരുദാനന്തര കോഴ്‌സുകളുണ്ട്. ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് രണ്ടു വര്‍ഷത്തെ ഫിലിം ഡയരക്ഷന്‍, സിനിമാറ്റോഗ്രഫി, എഡിറ്റിങ്്, സൗണ്ട് ഡിസൈന്‍, മ്യൂസിക് പ്രൊഡക്ഷന്‍ പ്രോഗ്രാമുകളുണ്ട് ( www.prasadacademy.com ). കൂടാതെ, നാലു വര്‍ഷത്തെ ബാച്ചിലേഴ്‌സ് ഇന്‍ ഫിലിം മെയ്ക്കിങ്ങിനും ( www.ramanaidufilmschool.net ) അപേക്ഷിക്കാം.

പുണെ ഫിലിം സ്‌കൂളില്‍ ഫിലിം, ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കാനുദ്ദേശിക്കുന്നവര്‍ക്ക് നിരവധി കോഴ്‌സുകളുണ്ട്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. പ്രവേശന പരീക്ഷയ്ക്ക് എല്ലാ ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. മൂന്ന്, രണ്ട്, ഒരു വര്‍ഷം നീളുന്ന ഡിപ്ലോമ പ്രോഗ്രാമുകളുണ്ട്. ഇവിടെ സിനിമയുമായി ബന്ധപ്പെട്ട് 72 ബിരുദാനന്തര പ്രോഗ്രാമുകളും ടെലിവിഷനില്‍ 40 പ്രോഗ്രാമുകളുമാണുള്ളത്. പ്രവേശന പരീക്ഷ എല്ലാ വര്‍ഷവും ഫെബ്രുവരിയിലാണ് നടത്തുന്നത്. അപേക്ഷകരുടെ കുറഞ്ഞ പ്രായം 21 വയസ്സാണ്. ഡയരക്ഷന്‍ ആന്റ് സ്‌ക്രീന്‍പ്ലേ റൈറ്റിങ്്, സിനിമാറ്റോഗ്രഫി, എഡിറ്റിങ്്, സൗണ്ട് ഡിസൈന്‍, ആര്‍ട്ട് ഡയരക്ഷന്‍ ആന്റ് പ്രൊഡക്ഷന്‍ ഡിസൈന്‍, ആക്ടിങ് , ഫീച്ചര്‍ ഫിലിം സ്‌ക്രീന്‍ പ്ലേ റൈറ്റിങ് എന്നിവയിലുള്ള കോഴ്‌സുകള്‍ക്ക് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം ( www.ftiindia.com. )

കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ( www.srfti.ac.in ) നിരവധി മികച്ച കോഴ്‌സുകളുണ്ട്. 2 , 3 വര്‍ഷത്തെ ബിരുദാനന്തര പ്രോഗ്രാമുകളുമുണ്ട്. പി.ജി. ഇന്‍ സിനിമ, അനിമേഷന്‍ സിനിമ, ഇലക്‌ട്രോണിക്‌സ് ആന്റ് ഡിജിറ്റല്‍ മീഡിയ എന്നിവ ഇവിടെയുണ്ട്. ദേശീയതലത്തിലുള്ള പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍ .

പുണെയിലെ നാഷണല്‍ ഫിലിം ആര്‍ക്കെയ്‌വ്‌സ് ഓഫ് ഇന്ത്യയില്‍ ഗവേഷണ പ്രൊജക്ടുകള്‍ക്ക് അപേക്ഷിക്കാം. ഗവേഷണ ഫെല്ലോഷിപ്പുകള്‍, ഓഡിയോ വിഷ്വല്‍ ഹിസ്റ്ററി പ്രൊജക്ട്, മോണോഗ്രാഫ്‌സ് എന്നീ മൂന്നു വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം. ഇന്ത്യന്‍ സിനിമയുടെ ചരിത്രം, ഇക്കണോമിക്‌സ്, സോഷ്യല്‍ സയന്‍സ് തുടങ്ങിയ മേഖലകളില്‍ ഗവേഷണത്തിന് ഫെല്ലോഷിപ്പ് ലഭിയ്ക്കും. പ്രതിമാസം 5000 രൂപ നിരക്കില്‍ ഒരു വര്‍ഷത്തേക്ക് ഫെല്ലോഷിപ്പും പ്രതിവര്‍ഷം 25,000 രൂപ കണ്ടിന്‍ജന്‍സി ഗ്രാന്റും ലഭിയ്ക്കും. ഓഡിയോ വിഷ്വല്‍ ഹിസ്റ്ററി പ്രൊജക്ട് സിനിമാ മേഖലയിലെ പ്രശസ്ത വ്യക്തികളെ കേന്ദ്രീകരിച്ചാകാം. ഇതിനായി 10,000 രൂപവരെ ലഭിയ്ക്കും. സിനിമാ മേഖലയിലെ കഴിവ് തെളിയിച്ച വ്യക്തിത്വത്തെക്കുറിച്ചുള്ള മോണോഗ്രാഫിന് 3000 രൂപവരെ ഗ്രാന്റായി ലഭിയ്ക്കും. ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. 21 വയസ്സാണ് കുറഞ്ഞ പ്രായപരിധി.. കൂടുതല്‍ വിവരങ്ങള്‍ക്ക് www.nfai.gov.in സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!