എം.വി.ആർ കാൻസർ സെന്റർ രോഗികൾക്കും പൊതുജനങ്ങൾക്കും നൽകുന്ന സേവനങ്ങൾ ശ്ലാഘനീയമെന്ന് മന്ത്രി. കാൻസർ സെന്ററിലേക്കുള്ള കെഎസ്ആർടിസിയുടെ രണ്ടാമത്തെ ബസ് സർവീസ് തുടങ്ങി.

adminmoonam

എം.വി.ആർ കാൻസർ സെന്റർ രോഗികൾക്കും പൊതുജനങ്ങൾക്കും നൽകുന്ന സേവനങ്ങളുടെ പ്രതിബദ്ധതയാണ് രണ്ടാമത്തെ ബസ് സർവീസിലൂടെ വെളിവാകുന്നത് എന്ന് ഗതാഗത വകുപ്പ് മന്ത്രി എ. കെ.ശശീന്ദ്രൻ പറഞ്ഞു. എം വി ആർ കാൻസർ സെന്ററിലേക് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ആരംഭിക്കുന്ന രണ്ടാമത്തെ സർവീസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതു ഗതാഗതം ശക്തിപ്പെടുത്തേടതിന്റെ ആവശ്യകത എടുത്തു പറഞ്ഞ മന്ത്രി, പ്രൈവറ്റ് ബസ് സർവീസുകൾ ഇല്ലാത്ത ദുരിതപൂർണ്ണമായ റോഡിലൂടെയുള്ള സർവീസാണ് കെഎസ്ആർടിസിയെ നഷ്ടത്തിൽ ആക്കുന്നതെന്നും പറഞ്ഞു. സുൽത്താൻ ബത്തേരിയിൽ ലാഡർ ആരംഭിക്കുന്ന ഫൈവ് സ്റ്റാർ ഹോട്ടൽ പരിസരത്തേക്ക് കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നും എസി ലോ ഫ്ലോർ കെഎസ്ആർടിസി ബസ് ആരംഭിക്കുന്ന കാര്യം പഠിച്ചു കൊണ്ടിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. എം വി ആർ കാൻസർ സെന്റർ ചെയർമാൻ സി എൻ വിജയകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ആർടിഒ എം.പി.സുഭാഷ് ബാബു, സതേൺ റെയിൽവേ കോഴിക്കോട് ഡയറക്ടർ ഐ. പ്രഭാകരൻ, കെഎസ്ആർടിസി നോർത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ സി.വി. രാജേന്ദ്രൻ,കോഴിക്കോട് ഡിടിഒ ജോഷി ജോൺ, കോഴിക്കോട് റെയിൽവേ സ്റ്റേഷൻ മാനേജർ എ.എം. മാത്തച്ചൻ, കെയർ ഫൗണ്ടേഷൻ ഡയറക്ടർ എൻ.സി.അബൂബക്കർ എന്നിവർ സന്നിഹിതരായിരുന്നു.

എം.വി.ആര്‍ കാന്‍സര്‍ സെന്ററിലേക്ക് രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ബസ് സര്‍വീസ് നടത്തുന്നത്. രണ്ടാമത്തെ ബസ് ജനുവരി ഇതുപതിനേ റഗുലര്‍ സര്‍വീസ് തുടങ്ങുകയുള്ളൂ.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!