കാര്‍ഷികബാങ്കിനെ കേരളബാങ്കിൽ ലയിപ്പിക്കുമോ? പരിഗണിക്കുമെന്ന് മന്ത്രി

moonamvazhi

സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിനെ കേരളബാങ്കിൽ ലയിപ്പിക്കുമോയെന്ന കാര്യം സഹകരണ മേഖലയിലെ പുതിയ ചർച്ചകൾക്ക് വഴിവെക്കുന്നു. കേരളീയം പരിപാടിയുടെ ഭാഗമായി നടന്ന സഹകരണ സെമിനാറിലാണ് ഇത് സംബന്ധിച്ച ചർച്ചയുണ്ടായത്. നബാർഡ് കമ്പനിയാണ് കെ.വി.ഷാജിയുടെ വ്യക്തിപരമായ അഭിപ്രായം എന്ന നിലയിൽ കാർഷിക ബാങ്കിനെയും കേരളബാങ്കിൽ ലയിപ്പിക്കുന്നതാണ് നല്ലതെന്ന അഭിപ്രായം മുന്നോട്ടുവെച്ചത്. ഇക്കാര്യം സർക്കാർ പരിഗണിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ ചടങ്ങിൽ വ്യക്തമാക്കി.

കാർഷിക ഗ്രാമവികസന ബാങ്കിംഗ് മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നേരത്തെ ഒരു സമിതിയെ നിയോഗിച്ചിരുന്നു. കാർഷിക വായ്പ വിതരണത്തിന് മാത്രമായി ഒരു പ്രത്യേക ബാങ്കിംഗ് സംവിധാനം വേണ്ടതില്ലെന്ന അഭിപ്രായം ഈ സമിതിയും സർക്കാരിനെ അറിയിച്ചു. കേരളബാങ്കിന്റെ കാർഷിക വായ്പ വിഭാഗമായി സംസ്ഥാന കാർഷിക ഗ്രാമവികസന ബാങ്കിനെ മാറ്റാനായിരുന്നു നിർദ്ദേശം. എന്നാൽ, രാഷ്ട്രീയപരമായി ഏറെ തർക്കങ്ങൾക്ക് വഴിവെക്കുന്ന നടപടിയാണിത് എന്നതാനാൽ സർക്കാർ തുടർ നടപടികൾ സ്വീകരിച്ചിട്ടില്ല.

ഒരേ രീതിയിൽ വായ്പ സംവിധാനം ക്രമീകരിക്കുന്ന രണ്ടുതരം ബാങ്കിങ് രീതി വേണ്ടതുണ്ടോയെന്നു പരിശോധിക്കാൻ നബാർഡ് ചെയർമാനും മുന്നോട്ടുവെച്ച നിർദ്ദേശം. ഇക്കാര്യത്തിൽ പഠനം നടത്തേണ്ടതുണ്ടെന്നും, രാഷ്ട്രീയവും നയപരവുമായ തീരുമാനം വേണ്ടതാണെന്നും മന്ത്രി ഇതിന് മറുപടി പറഞ്ഞു. അത് സർക്കാർ പരിഗണിക്കുമെന്നും അദ്ദേഹം സെമിനാറിൽ പറഞ്ഞു.

സഹകരണമേഖലയെ പ്രൊഫഷണലായി സജ്ജമാക്കുന്നതിന് ഗവേഷണത്തിനും പഠനത്തിനും ആവശ്യമായ സംവിധാനങ്ങൾ സംസ്ഥാന സർക്കാർ ഒരുക്കും. കേരളത്തിന്റെ ഭാവിവികസനത്തിന് പരമപ്രധാനം സഹകരണ മേഖലയിലെ പണം ഉപയോഗിച്ചുകൊണ്ടുള്ള ശരിയായ രീതിയിലുള്ള വളർച്ചയാണ് . അതിനുവേണ്ടി ഈ രംഗത്ത് മികച്ച പ്രൊഫഷണലുകൾ ഉണ്ടാകേണ്ടതുണ്ട്. ആ രീതിയിലുള്ള കാഴ്ച്ചപ്പാടുകൾ വരണം. സഹകരണ മേഖലയിലെ പണം ഗുണകരമായി വിനിയോഗിക്കുന്നതിന് ആസൂത്രിതമായ ഇടപെടലുകളാണ് വേണ്ടത് ആ സംവിധാനങ്ങൾ സജ്ജമാക്കുന്നതിനാണ് ഗവേഷണത്തിനും, പഠനത്തിനുവേണ്ടിയുള്ള സംവിധാനം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.

സഹകരണ രംഗത്ത് കേരളം ഇന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പലകാര്യങ്ങളും രാജ്യത്തിന് തന്നെ മാതൃകയാവുന്നവയാണ്. ആ നിരയിലേക്ക് വികസനത്തിലെ സഹകരണരംഗത്തെ പങ്കാളിത്തം എത്തിക്കുന്നതിനുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. സ്‌പെയിൻ അടക്കുമല്ല രാജ്യങ്ങളിലെ സഹകരണ രംഗം അവിടുത്തെ ജിഡിപിക്ക് നൽകുന്ന സംഭാവന വളരെ വലുതാണ്, ആ മാതൃകയിലേക്ക് നീങ്ങുന്നതിനെ കുറിച്ച് കേരളം ചിന്തിക്കുന്നത്.ഫാർമേഴ്‌സ് പ്രൊഡ്യൂസിങ് ഓർഗനൈസേഷനുകളും പ്രാഥമിക സഹകരണ സ്ഥാപനവുമായി കൂടുതൽ യോജിച്ച് പ്രവർത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.

ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ അത്താണിയായി പ്രവർത്തിക്കുന്ന സഹകരണ മേഖലയിലെ നിക്ഷേപം 2.5 ലക്ഷം കോടിയാണ്. 1.86 ലക്ഷം കോടി രൂപ വായ്പ കൈകാര്യം ചെയ്യുന്ന ഈ മേഖലയുടെ പ്രവർത്തനങ്ങൾ കരുത്ത് വെളിപ്പെടുത്തുകയും പുതിയ കാലത്തേക്കുള്ള പദ്ധതികൾ രൂപപ്പെടുത്തുകയുമാണ് സെമിനാറിലൂടെ ലക്ഷ്യമിടുന്നത്. അതിന് ഗുണകരമായ നിർദ്ദേശങ്ങൾ ഉയർന്നു വന്നു എന്നും വി.എൻ. വാസവൻ പറഞ്ഞു. സെമിനാറിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി കേരളത്തിന്റെ സഹകരണ മേഖലയെ സംബന്ധിച്ച വിഷയാവതരണം നടത്തി.

ഗണേഷ് ഗോപാൽ (ഇന്റർ നാഷണൽ കോ ഓപ്പറേറ്റീവ് അലയൻസ്), ഡോ: സൈമൽ എസീം (കോഓപ്പറേറ്റീവ് യൂണിറ്റ് തലവൻ ഐ.എൽ.ഒ) , ശംഭു പ്രസാദ് (കോ ഓപ്പറേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്റൂറൽ മാനേജ്‌മെന്റ്) മൈക്കൽ ലസാമിസ്, കേരളബാങ്ക് നഗരസഭ ഗോപി കോട്ട പാല്മുറിക്കൽ സൊസൈറ്റി, സൺ ഫെറാളുങ്കൽ കെ.ആർ വിജയ തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!