പദ്ധതിധനസഹായം: അന്തിമമാര്‍ഗനിര്‍ദേശങ്ങളായി

Moonamvazhi

ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും വിവിധ പദ്ധതികള്‍ക്കു ധനസഹായം നല്‍കുമ്പോള്‍ റിസ്‌കുകള്‍ നേരിടാന്‍ കരുതലായി വകയിരുത്തേണ്ട വിഹിതം സംബന്ധിച്ച വ്യവസ്ഥകളില്‍ കൂടുതല്‍ അയവുവരുത്തുക്കൊണ്ട്‌ റിസര്‍വ്‌ ബാങ്ക്‌ പദ്ധതിധനസഹായങ്ങള്‍ക്കുള്ള അന്തിമവിവേകമാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചു. മേയില്‍ കരട്‌ പ്രസിദ്ധീകരിച്ചിരുന്നു. അതിനെപ്പറ്റിയുള്ള പരാതികളും നിര്‍ദേശങ്ങളും പരിഗണിച്ചാണ്‌ അന്തിമനിര്‍ദേശങ്ങള്‍. ഈവര്‍ഷം ഒക്ടോബര്‍ ഒന്നിന്‌ ഇവ നിലവില്‍വരും. ധനസഹായം തത്വാധിഷ്‌ഠിതമാക്കലാണു ലക്ഷ്യം. പദ്ധതി വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ അനുവദിക്കാവുന്ന സമയ(ഡിസിസിഒ)ത്തില്‍ നീട്ടിക്കൊടുക്കല്‍ യുക്തിഭദ്രമാക്കിയിട്ടുണ്ട്‌. ഇതനുസരിച്ച്‌ അടിസ്ഥാനസൗകര്യപദ്ധതികളാണെങ്കില്‍ ധനസഹായം ലഭിച്ചു പരമാവധി മൂന്നുവര്‍ഷത്തിനകം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കണം. അല്ലാത്തപദ്ധതികള്‍ രണ്ടുവര്‍ഷത്തിനകവും. ഈ പരിധിക്കപ്പുറം പോകാത്ത വിധത്തില്‍ വായ്‌പ നല്‍കുന്ന റിസര്‍വ്‌ ബാങ്ക്‌ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്ക്‌ ഡിസിസിഒ നിശ്ചയിക്കാം.

ഇതനുസരിച്ചു തിരിച്ചടവു വ്യവസ്ഥകളും മാറും. നിര്‍മാണത്തിലിരിക്കുന്ന പദ്ധതികള്‍ക്കു റിസ്‌കിന്റെ കാര്യത്തില്‍ നിശ്ചയിച്ചിട്ടുള്ള സ്റ്റാന്റേഡ്‌ ആസ്‌തി വകയിരുത്തല്‍തുക ഒരു ശതമാനമാണ്‌. കരടുവിജ്ഞാപനത്തില്‍ അഞ്ചുശതമാനം വകയിരുത്തണമെന്നാണു പറഞ്ഞിരുന്നത്‌. ഡിസിസിഒ പ്രകാരം വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങേണ്ട ദിവസം തുടങ്ങിയില്ലെങ്കില്‍, വൈകുന്ന ഒരോ മൂന്നുമാസംതോറും ഈ തുക കൂടിക്കൊണ്ടിരിക്കും. നിര്‍മാണത്തിലുള്ള വാണിജ്യറിയല്‍എസ്‌റ്റേറ്റ്‌ (സിആര്‍ഇ) പദ്ധതികളുടെ റിസ്‌കിനു വകയിരുത്തേണ്ട തുക 1.25 ശതമാനമാണ്‌. പ്രവര്‍ത്തനം തുടങ്ങിയാല്‍ സിആര്‍ഇക്കുള്ള ആസ്‌തിവകയിരുത്തല്‍ ഒരു ശതമാനവും സിആര്‍ഇ-ഭവനപദ്ധതികള്‍ക്കുള്ള ആസ്‌തിവകയിരുത്തല്‍ മുക്കാല്‍ ശതമാനവും ആയിരിക്കും. മറ്റുപദ്ധതികള്‍ക്കു 0.40 ശതമാനവും. നേരത്തേയുള്ള കരടുനിര്‍ദേശങ്ങളില്‍ ഇത്‌ ഒരു ശതമാനവും രണ്ടരശതമാനവും ഒക്കെ വേണമെന്നു പറഞ്ഞിരുന്നു.

Moonamvazhi

Authorize Writer

Moonamvazhi has 434 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!