9 സംഘങ്ങള്‍ ലിക്വിഡേഷനിലേക്ക്‌

Moonamvazhi

ഒമ്പതു സഹകരണസംഘങ്ങളില്‍ ലിക്വിഡേഷന്‍ സംബന്ധിച്ച ഉത്തരവുകളായി. പലതിലും ലിക്വിഡേറ്ററെ നിയമിച്ചിട്ടുമുണ്ട്‌. ലിക്വിഡേഷന്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്നു വേറെ 11 സംഘങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി. ലിക്വിഡേഷനിലുള്ള മൂന്നുസംഘങ്ങളില്‍നിന്ന്‌ ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ അറിയിക്കണമെന്ന്‌ അവയുടെ ലിക്വിഡേറ്റര്‍മാര്‍ വിജ്ഞാപനം ചെയ്‌തിട്ടുണ്ട്‌.

മലപ്പുറംജില്ലയിലെ പുഴക്കാട്ടിരി പഞ്ചായത്ത്‌ പ്രവാസി ഹരിതസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ എം 918), മങ്കട ബ്ലോക്ക്‌ ഇന്ദിരാജി വനിതാസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ എം 902), തൃശ്ശൂര്‍ ജില്ലയിലെ വാടാനപ്പിള്ളി ക്ഷീരോല്‍പാദകസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 90 (ഡി) ആപ്‌കോസ്‌, ചേര്‍പ്പ്‌ ക്ഷീരോല്‍പാദകസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 224 (ഡി) ആപ്‌കോസ്‌, കോഴിക്കോട്‌ ജില്ലയിലെ തിരുവള്ളൂര്‍ ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളി വികസനക്ഷേമസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ എഫ്‌(സി) 154/10), ചാലിയം കൈതവളപ്പ്‌ വനിതാമല്‍സ്യത്തൊഴിലാളി വികസനക്ഷേമസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ എഫ്‌ (കെ ഡബ്ലിയു)133/92), ഗോതീശ്വരം മുണ്ടേക്കാട്‌ മല്‍സ്യത്തൊഴിലാളി വികസനക്ഷേമസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ എഫ്‌ (കെ) 150), കോഴിക്കോട്‌ നോര്‍ത്ത്‌ മല്‍സ്യസംഭരണവിപണനത്തൊഴിലാളിവികസനക്ഷേമസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ എഫ്‌ (കെ)47), തലക്കുളത്തൂര്‍ ഹാന്റ്‌ലൂം വീവേഴ്‌സ്‌ കോഓപ്പറേറ്റീവ്‌ (പിആന്റ്‌ എസ്‌) സൊസൈറ്റി (ലിമിറ്റഡ്‌ നമ്പര്‍ എച്ച്‌എല്‍ ഐഎന്‍ഡി (ഡി) 250) എന്നിവിടങ്ങളിലാണു ലിക്വിഡേഷന്‍ നടപടികളായിട്ടുള്ളത്‌.

മലപ്പുറംജില്ലയിലെ പുഴക്കാട്ടിരി പഞ്ചായത്ത്‌ പ്രവാസി ഹരിതസഹകരണസംഘത്തില്‍ (ക്ലിപ്‌തം നമ്പര്‍ എം 918) പെരിന്തല്‍മണ്ണ അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ മങ്കട യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചു. 2013 ഒക്‌്‌ടോബര്‍ 29നു രജിസ്‌റ്റര്‍ ചെയ്‌ത സംഘമാണിത്‌. 2014 ജനുവരി 25ന്‌ ആദ്യപൊതുയോഗം ചേര്‍ന്നു. 39 അംഗങ്ങള്‍ക്ക്‌ 1000 രൂപയുടെ 200 ഓഹരി അനുവദിച്ചു രണ്ടുലക്ഷം രൂപ സമാഹരിച്ചിരുന്നു. ഓഫീസോ ജീവനക്കാരോ ഇല്ല. 2014 ഓഗസ്‌റ്റ്‌ 18ന്‌ 13അംഗഭരണസമിതി ചുമതലയേറ്റു. ഭരണസമിതി ആറുതവണയോഗം ചേര്‍ന്നെങ്കിലും കാര്യങ്ങള്‍ മുന്നോട്ടുപോയില്ല. തുടര്‍ന്ന്‌ 2018 ഏപ്രില്‍ 30, മെയ്‌ 25, 2019 മെയ്‌ 30 തിയതികളിലെ ഭരണസമിതി തീരുമാനപ്രകാരം ഓഹരിത്തുകകള്‍ അംഗങ്ങള്‍ക്കു പൂര്‍ണമായി തിരിച്ചുകൊടുത്തു. പുനരുജ്ജീവിപ്പിക്കാന്‍ ആരും തയ്യാറല്ല. അംഗങ്ങളും ഓഹരിമൂലധനബാക്കിനില്‍പും ഇല്ലാതായതിനാല്‍ സംഘത്തിനു നിയമപരമായി നിലനില്‍പില്ലാതായതുകൊണ്ടു പരിശോധനാഉദ്യോഗസ്ഥന്‍ ലിക്വിഡേഷന്‍ ശുപാര്‍ശ ചെയ്യുകയാണുണ്ടായത്‌.

മങ്കട ബ്ലോക്ക്‌ ഇന്ദിരാജി വനിതാസഹകരണസംഘത്തിലും (ക്ലിപ്‌തം നമ്പര്‍ എം 902) മങ്കട യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെത്തന്നെയാണു ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളത്‌. മലപ്പുറം ജില്ലയിലെ പ്രവര്‍ത്തനരഹിതമായ സംഘങ്ങളില്‍ പുനരുജ്ജീവിപ്പിക്കാനാവാത്തവയെ ലിക്വിഡേറ്റ്‌ ചെയ്യാനുള്ള സഹകരണസംഘം രജിസ്‌ട്രാറുടെ നിര്‍ദേശപ്രകാരമാണു ലിക്വിഡേഷന്‍ നടപടികള്‍. നിര്‍ദേശപ്രകാരം സംഘത്തില്‍ പരിശോധന നടത്തുകയും റിപ്പോര്‍ട്ട്‌ സമര്‍പ്പി്‌ക്കുകയും ചെയ്‌തിരുന്നു. 2013 മെയ്‌ 14നു രജിസ്റ്റര്‍ ചെയ്‌തു ജൂണ്‍ 19നു പ്രവര്‍ത്തനമാരംഭിച്ച സംഘമാണിത്‌. 2017 ജനുവരി ഒന്നിനുശേഷം ഭരണസമിതിയോഗം ചേര്‍ന്നിട്ടില്ല. ലഭ്യമായ രജിസ്‌റ്ററുകളില്‍ 2014 ഓഗസ്‌റ്റ്‌ 22വരെയുള്ള രേഖപ്പെടുത്തലുകള്‍ മാത്രമേയുള്ളൂ. ഓഫീസോ ജീവനക്കാരോ ഇല്ല. ഇതുവരെ സംഘത്തില്‍ സഹകരണവകുപ്പിന്റെ ഓഡിറ്റ്‌ കഴിഞ്ഞിട്ടില്ല. പുനരുജ്ജീവനസാധ്യത ആരാഞ്ഞ്‌ നോട്ടീസുകള്‍ അയച്ചെങ്കിലും രണ്ടുപേര്‍ മാത്രമാണു ഹാജരായാത്‌. നിലവിലെ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കാാന്‍ കഴിയില്ലെന്നും ലിക്വിഡേഷന്‍ ആവമാമെന്നും അവര്‍ അറിയിച്ചു. പുനരുജ്ജീവിപ്പിക്കാന്‍ ഒരു സാധ്യതയുമില്ലെന്നു അന്വേഷണോദ്യോഗസ്ഥന്‍ റിപ്പോര്‍ട്ടു നല്‍കി. ഈ സാഹചര്യത്തിലാണു ലി്‌ക്വിഡേറ്ററെ നിയമിച്ചത്‌.

തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളം ബ്ലോക്കിലെ വാടാനപ്പിള്ളി ക്ഷീരോല്‍പാദകസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 90 (ഡി) ആപ്‌കോസിലും ലിക്വിഡേറ്ററെ നിയമിച്ചിട്ടുണ്ട്‌. തളിക്കുളം ക്ഷീരവികസനഓഫീസറെയാണു ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളത്‌. പാലളവ്‌ പുനരാരംഭിക്കാനോ ഭരണസമിതി രൂപവല്‍കരിക്കാനോ ക്ഷീരകര്‍ഷകരെ സംഘടിപ്പിക്കാനോ പ്രവര്‍ത്തനം പുനരാരംഭിക്കാനോ കഴിയാത്ത സാഹചര്യത്തില്‍ ലിക്വിഡേഷന്‍ നടപടികള്‍ കൈക്കൊള്ളാമെന്ന ചാവക്കാട്‌ ക്ഷീരവികസന ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇദ്ദേഹത്തിനാണ്‌ അവിടെ പാര്‍ട്‌ ടൈം അഡ്‌മിനിസ്‌ട്രേറ്ററുടെ ചുമതല.

ചേര്‍പ്പ്‌ ക്ഷീരോല്‍പാദകസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ ആര്‍ 224 (ഡി) ആപ്‌കോസിലും ലിക്വിഡേറ്ററെ നിയമിച്ചു. ചേര്‍പ്പ്‌ ഡയറിഫാം ഇന്‍സ്‌ട്രക്ടര്‍-2നെയാണു നിയമിച്ചിട്ടുള്ളത്‌. പാര്‍ട്‌ടൈം അഡ്‌മിനിസ്‌ട്രേറ്ററുടെ ചുമതലയുള്ള ചേര്‍പ്പ്‌ സീനിയര്‍ ക്ഷീരവികസനഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്‌. പാലളവ്‌ പുനരാരംഭിക്കലടക്കം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്ന റിപ്പോര്‍ട്ടാണു നല്‍കിയിട്ടുള്ളത്‌.

കോഴിക്കോട്‌ ജില്ലയിലെ തിരുവള്ളൂര്‍ ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളി വികസനക്ഷേമസഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ എഫ്‌(സി) 154/10) പ്രവര്‍ത്തനം നിര്‍ത്തലാക്കി. കൊയിലാണ്ടി (യൂണിറ്റ്‌ 6) ഫിഷറീസ്‌ ഡവലപ്‌മെന്റ്‌ ഓഫീസര്‍ പരിശോധിച്ച്‌ സംഘത്തില്‍ രേഖകള്‍ ഒന്നും ലഭ്യമല്ലെന്നും രൂപവല്‍കരണസമയത്തുണ്ടായ താല്‍പര്യം പിന്നീടുള്ള പ്രവര്‍ത്തനങ്ങളില്‍ ആരും കാട്ടിയില്ലെന്നും റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. പുനരുജ്ജീവിപ്പിക്കാന്‍ ആവില്ലെന്നും ലിക്വിഡേറ്റ്‌ ചെയ്യാമെന്നും റിപ്പോര്‍ട്ടിലുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ പ്രവര്‍ത്തനം നിര്‍ത്തല്‍ ചെയ്‌തത്‌.

ചാലിയം കൈതവളപ്പ്‌ വനിതാമല്‍സ്യത്തൊഴിലാളി വികസനക്ഷേമസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ എഫ്‌ (കെ ഡബ്ലിയു)133/92) പ്രവര്‍ത്തനവും നിര്‍ത്തലാക്കിയിട്ടുണ്ട്‌. ലിക്വിഡേഷനുള്ള യൂണിറ്റ്‌ ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്‌. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നില്ലെന്നും രേഖകളൊന്നും ലഭ്യമല്ലെന്നും പുനരുജ്ജീവിപ്പിക്കാനാവില്ലെന്നുമാണു റിപ്പോര്‍ട്ട്‌. ഫിഷറീസ്‌ കോഓപ്പറേറ്റീവ്‌ ഇന്‍സ്‌പെക്ടര്‍ കോഴിക്കോട്‌ യൂണിറ്റ്‌ 4 ന്റെതാണു റിപ്പോര്‍ട്ട്‌. ലിക്വിഡേഷനു മുന്നോടിയായുള്ള അന്വേഷണം സാധ്യമല്ലെന്നും റിപ്പോര്‍ട്ടിലുണ്ട്‌.

ഗോതീശ്വരം മുണ്ടേക്കാട്‌ മല്‍സ്യത്തൊഴിലാളി വികസനക്ഷേമസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍ എഫ്‌ (കെ) 150) ന്റെതാണ്‌ പ്രവര്‍ത്തനം നിര്‍ത്തലാക്കി ഉത്തരവായ മറ്റൊരു സംഘം. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നില്ലെന്നും രേഖകളൊന്നും ലഭ്യമല്ലെന്നും പുനരുജ്ജീവിപ്പിക്കാനാവില്ലെന്നുമുള്ള സീനിയര്‍ കോഓപ്പറേറ്റീവ്‌ ഇന്‍സ്‌പെക്ടര്‍ വടകര (യൂണിറ്റ്‌ 7) യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. മുന്‍ഭരണസമിതിയംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ബന്ധപപ്പെട്ടവരില്‍നിന്നു ലഭ്യമാകുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്‌.

കോഴിക്കോട്‌ നോര്‍ത്ത്‌ മല്‍സ്യസംഭരണവിപണനത്തൊഴിലാളിവികസനക്ഷേമസഹകരണസംഘത്തില്‍ (ക്ലിപ്‌തം നമ്പര്‍ എഫ്‌ (കെ)47) ലിക്വലിഡേറ്ററെ നിയമിച്ചു. പുനരുജ്ജീവനത്തിനു ഒരു സാധ്യയുമില്ലെന്നു ബോധ്യമായതിനാലാണു പ്രവര്‍ത്തനം നിര്‍ത്തല്‍ ചെയ്‌തു ലിക്വിഡേറ്റെ നിയമിച്ചിട്ടുള്ളത്‌. ഫീഷറീസ്‌ സീനിയര്‍ കോഓപ്പറേറ്റീവ്‌ ഇന്‍സ്‌പെക്ടര്‍ കോഴിക്കോടിനെയാണ്‌ (യൂണിറ്റ്‌10) ലിക്വിഡേറ്ററായി നിയമിച്ചിട്ടുള്ളത്‌. വര്‍ഷങ്ങളായി പ്രവര്‍ത്തിക്കാത്തതും രേഖകള്‍ ലഭ്യമല്ലാത്തതും പരിശോധനാറിപ്പോര്‍ട്ടിലുണ്ട്‌. ഫിഷറി ഡവല്‌പ്‌മെന്റ്‌ ഓഫീസര്‍ ഗ്രേഡ്‌2 കോഴിക്കോട്‌ ആണു റിപ്പോര്‍ട്ടു നല്‍കിയത്‌.

തലക്കുളത്തൂര്‍ ഹാന്റ്‌ലൂം വീവേഴ്‌സ്‌ കോഓപ്പറേറ്റീവ്‌ (പിആന്റ്‌ എസ്‌) സൊസൈറ്റിയിലും (ലിമിറ്റഡ്‌ നമ്പര്‍ എച്ച്‌എല്‍ ഐഎന്‍ഡി (ഡി) 250) ലിക്വിഡേറ്ററെ നിയമിച്ചു. ജൂനിയര്‍ സഹകരണഇന്‍സ്‌പെക്ടറെയാണ്‌ (എച്ച്‌ എല്‍ഒ) ലിക്വിഡേറ്ററായി നിയമിച്ചിട്ടുളളത്‌. നേരത്തേ ഇതിന്റെ അഡ്‌മിനിസ്‌ട്രേറ്ററായി സഹകരണഇന്‍സ്‌പെക്ടര്‍ (വ്യവസായം) എച്ച്‌ക്യുവിനെ നിയമിച്ചിരുന്നു. പുനരുദ്ധരിക്കാനാവുമോ എന്നു ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചപ്പോള്‍ ഏഴുപേരേ പങ്കെടുത്തുള്ളൂ. സംഘത്തിനു സ്വന്തം ഭൂമിയും തറികളും ഇല്ലെന്നും ഫര്‍ണിച്ചറുകള്‍ നശിച്ചെന്നും അവര്‍ അറിയിച്ചു. പുനരുദ്ധാരണത്തിനു ചെലവാക്കാന്‍ സംഘത്തിനു പണമില്ല. പുതുതായി ആരും നെയ്‌ത്തുതൊഴിലിനു വരുന്നില്ല. യോഗം വിളിച്ചാല്‍ പോലും ആരും വരാനിടയില്ലെന്നു വ്യക്തമായി. അതിനാല്‍ ലിക്വിഡേറ്റ്‌ ചെയ്യാമെന്ന്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ ശുപാര്‍ശ ചെയ്‌തു.

ലിക്വിഡേഷന്‍ പൂര്‍ത്തിയായതിനെത്തുടര്‍ന്ന്‌ കോട്ടയംജില്ലയിലെ 83-ാംനമ്പര്‍ പെരുന്ന സര്‍വീസ്‌ സഹകരണസംഘം, ഇടുക്കി ജില്ലയിലെ ഐ 429-ാം നമ്പര്‍ കരുണാപുരം ജനറല്‍ മാര്‍ക്കറ്റിങ്‌ സഹകരണസംഘം, മലപ്പുറം ജില്ലയിലെ മാറഞ്ചേരി അര്‍ബന്‍ സഹകരണസംഘം (ക്ലിപ്‌തം നമ്പര്‍) എം 881), കോഴിക്കോട്‌ ജില്ലയിലെ ചേന്ദമംഗല്ലൂരിലെ കോഴിക്കോട്‌ ജില്ലാ എംഎസ്‌എസ്‌ വുമണ്‍ വര്‍ക്കേഴ്‌സ്‌ വ്യവസായ സഹകരണസംഘം (ലിമിറ്റഡ്‌ നമ്പര്‍ എസ്‌ ഐഎന്‍ഡി (ഡി) 269), കൂടരഞ്ഞിയിലെ സൗമ്യത വനിതാവ്യവസായസഹകരണസംഘം (ലിമിറ്റഡ്‌ നമ്പര്‍ എസ്‌ ഐഎന്‍ഡി (ഡി) 332), ആവള ഹരിജന്‍ വ്യവസായസഹകരണസംഘം (ലിമിറ്റഡ്‌ നമ്പര്‍ എസ്‌ ഐഎന്‍ഡി (ഡി) 281), വളയം ഗ്രാമപഞ്ചായത്ത്‌ ഫുഡ്‌ പ്രോസസിങ്‌ വ്യവസായസഹകരണസംഘം (ലിമിറ്റഡ്‌ നമ്പര്‍ എസ്‌ ഐഎന്‍ഡി (ഡി) 337), മടവൂര്‍ പഞ്ചായത്ത്‌ ഹരിജന്‍ വ്യവസായസഹകരണസംഘം (ലിമിറ്റഡ്‌ നമ്പര്‍ എസ്‌ ഐഎന്‍ഡി (ഡി) 37), ചോറോട്‌ പഞ്ചായത്തിലെ അളവക്കല്‍ സ്‌മാരക വീവേഴ്‌സ്‌ കോഓപ്പറേറ്റീവ്‌ സൊസൈറ്റി (ലിമിറ്റഡ്‌ നമ്പര്‍ എച്‌എല്‍ ഐഎന്‍ഡി (ഡി) 261), തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ സോപ്പ്‌ മാനുഫാക്‌ചറിങ്‌ വ്യവസായസഹകരണസംഘം (ലിമിറ്റഡ്‌ നമ്പര്‍ എസ്‌ ഐഎന്‍ഡി (ഡി) 335), തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ നാളികേര സംസ്‌കരണവ്യവസായസഹകരണസംഘം (ലിമിറ്റഡ്‌ നമ്പര്‍ എസ്‌ ഐഎന്‍ഡി (ഡി) 338) എന്നിവയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി.

2012 നവംബര്‍ എട്ടിനു രജിസ്റ്റര്‍ ചെ്‌തു ഡിസംബര്‍ മൂന്നിനു പ്രവര്‍ത്തനമാരംഭിച്ച സംഘമാണ്‌ മാറഞ്ചേരി അര്‍ബന്‍ സഹകരണസംഘം. ഇതിനു ലിക്വിഡേഷന്‍ ഉത്തരവായിരുന്നു. എങ്കിലും പുനരുജ്ജീവിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന്‌ അപേക്ഷ ലഭിച്ചു. പക്ഷേ, പരിശോധനയില്‍ പുനരുജ്ജീവിപ്പിക്കനാവില്ലെന്നു ബോധ്യമായി. അതിനാല്‍ അപേക്ഷ തള്ളി. തുടര്‍ന്നു പൊന്നാണി അസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ അണ്ടത്തോട്‌ യൂണിറ്റ്‌ ഇന്‍സ്‌പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചു. രണ്ടുവര്‍ഷമാണു ലിക്വിഡേറ്ററുടെ കാലാവധി നിശ്ചയിച്ചിരുന്നത്‌. എങ്കിലും പുതിയ ചട്ടഭേദഗതിപ്രകാരം രണ്ടുവര്‍ഷത്തില്‍ കൂടുതലായി ലിക്വിഡേഷന്‍ നടപടിയിലുള്ള സംഘങ്ങളുടെ ലിക്വിഡേഷന്‍ പൂര്‍ത്തിയാക്കാന്‍ ഒരുവര്‍ഷംകൂടി അനുവദിച്ചു അതുപ്രകാരം ഒരുവര്‍ഷത്തേക്കു കൂടി നീട്ടിയിരുന്നു. ബാധ്യതകള്‍ തീര്‍ത്തശേഷം ബാക്കിയുണ്ടായിരുന്ന ഓഹരിത്തുകയായ 1,26,665 രൂപ ഓഹരിയുടമകള്‍ക്കു വിതരണം ചെയ്‌തു. ബാധ്യതയിനത്തില്‍ ബാക്കിനില്‍പുള്ള ഓഹരിത്തുകയായ 41835 രൂപയും അറ്റനഷ്ടത്തില്‍ ബാക്കിനില്‍പുള്ള 41835 രൂപയും കണ്ടുകെട്ടുകയും എഴുതിത്തള്ളുകയും ചെയ്‌തു. സര്‍ക്കാര്‍ ബാധ്യതകള്‍ മുഴുവന്‍ അടച്ചിട്ടുണ്ട്‌. ആസ്‌തികളോ ബാധ്യതകളോ ബാക്കിയില്ല. ഈ സാഹചര്യത്തില്‍ 2025 മെയ്‌ 24നു ലിക്വിഡേറ്റര്‍ അന്തിമപൊതുയോഗം വിളിക്കുകയും രജിസ്‌ട്രേഷന്‍ റദ്ദാക്കാമെന്നു തീരുമാനിക്കുകയും ചെയ്‌തു. തുടര്‍ന്നാണു രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ ഉത്തരവായത്‌.

മലപ്പുറം ജില്ലയിലെ മലപ്പുറം വാനില ഉല്‍പാദനവിതരണസഹകരണസംഘം (ക്ലിപ്‌തം നമ്പര്‍718) ലിക്വിഡേഷന്‍ നേരിടുകയാണ്‌. ഈ സംഘത്തില്‍നിന്ന്‌ ആര്‍ക്കെങ്കിലും പണം കിട്ടാനുണ്ടെങ്കില്‍ നേരിട്ടോ യഥാവിധി ചുമതലപ്പെടുത്തിയ ആള്‍വഴിയോ തെളിവുകളോടെ രേഖാമൂലം തന്നെ അറിയിക്കണമെന്നു ലിക്വിഡേറ്റര്‍ ജൂണ്‍ 24ലെ ഗസറ്റില്‍ വിജ്ഞാപനം ചെയ്‌തിട്ടുണ്ട്‌. തിരൂര്‍ സഹകരണഅസിസ്റ്റന്റ്‌ രജിസ്‌ട്രാര്‍ (ജനറല്‍) ഓഫീസിലെ കുറ്റിപ്പുറം യൂണിറ്റ്‌ ഇന്‍സ്‌പെക്ടറാണു ലിക്വിഡേറ്റര്‍.

തിരുവനന്തപുരം ജില്ലയില്‍ ഇതുപോലെ ലിക്വിഡേഷന്‍ നേരിടുന്ന ആപ്‌കോസ്‌ ആയ തോക്കാട്‌ ക്ഷീരോല്‍പാദകസഹകരണസംഘത്തിന്റെ (ക്ലിപ്‌തം നമ്പര്‍ ടി 321(ഡി) കാര്യത്തിലും ലിക്വിഡേറ്റര്‍ ഇത്തരം അറിയിപ്പ്‌ ജൂലൈ 24ലെ ഗസറ്റില്‍ നല്‍കിയിട്ടുണ്ട്‌. പണം കിട്ടാനുണ്ടെങ്കില്‍ നോട്ടീസ്‌ തിയതിമുതല്‍ 15ദിവസത്തിനകം തന്നെ രേഖാമൂലം അറിയിക്കണമെന്നാണ്‌ അതിലുള്ളത്‌. വര്‍ക്കല ബ്ലോക്ക്‌ സീനിയര്‍ ക്ഷീരവികസനഓഫീസറാണു ലി്‌ക്വിഡേറ്റര്‍.

കോട്ടയംജില്ലയിലെ കാഞ്ഞിരപ്പള്ളിവിഴിക്കത്തോടുള്ള കാഞ്ഞിരപ്പള്ളി സ്‌മോള്‍ സ്‌കെയില്‍ റബ്ബര്‍ വ്യവസായസഹകരണസംഘം (ലിമിറ്റഡ്‌ നനമ്പര്‍ എസ്‌ എൈഎന്‍ഡി (കെ) 57 (ആര്‍ഐസിഒ-ഒപിഎസ്‌ ലിമിറ്റഡ്‌) ലിക്വിഡേറ്ററും ഇത്തരം അറിയിപ്പു നല്‍കി്‌. ജൂലൈ 24ലെ ഗസറ്റിലാണിതും. ലിക്വിഡേഷന്റെ ഭാഗമായി എല്ലാ നടപടികളും അവസാനിപ്പിക്കേണ്ടതിനാല്‍ സംഘത്തില്‍നിന്നു പണം വല്ലതും കിട്ടാനുള്ളവര്‍ 60ദിവസത്തിനകം തുകയുടെ വിശദവിവരങ്ങള്‍ സഹിതം രേഖാമൂലം അറിയിക്കണമെന്നാണു വിജ്ഞാപനം. സംഘത്തിലേക്ക്‌ ഏതെങ്കിലും ഇനത്തില്‍ അടക്കാനുള്ള തുക വന്ന്‌ അടച്ചു രശീത്‌ വാങ്ങണമെന്നുമുണ്ട്‌. കോട്ടയം ജില്ലാ വ്യവസായകേന്ദ്രത്തിലെ ജൂനിയര്‍ സഹകരണഇന്‍സ്‌പെക്ടറാണു ലിക്വിഡേറ്റര്‍.

 

Moonamvazhi

Authorize Writer

Moonamvazhi has 448 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!