ചെറുബാങ്കുകള്‍ ചെറുകിടമേഖലയ്‌ക്കു നല്‍കേണ്ട വായ്‌പയുടെ തോത്‌ കുറച്ചു

Moonamvazhi

ചെറുകിടധനകാര്യബാങ്കുകള്‍ (എസ്‌എഫ്‌ബി) കൃഷി-ചെറുകിടവ്യവസായ-ദുര്‍ബലവിഭാഗങ്ങള്‍ക്കു (മുന്‍ഗണനാമേഖലകള്‍) നല്‍കിയിരിക്കണമെന്നു നിഷ്‌കര്‍ഷിച്ചിട്ടുള്ള വായ്‌പയുടെ തോതില്‍ റിസര്‍വ്‌ ബാങ്ക്‌ 15% കുറവുവരുത്തി. എസ്‌എഫ്‌ബികള്‍ക്ക്‌ തങ്ങള്‍ക്കു മികവുള്ള ഒന്നോ അതിലേറെയോ മുന്‍ഗണനാമേഖലകള്‍ക്കു നല്‍കേണ്ട വായ്‌പ (പിഎസ്‌എല്‍) യുടെ തോത്‌ ആണു കുറച്ചത്‌. 35 ശതമാനത്തില്‍നിന്ന്‌ 20 ശതമാനമായാണു കുറച്ചത്‌. 2025-26 സാമ്പത്തികവര്‍ഷംമുതല്‍ ഇതു നിലവില്‍ വരും.

ഈ ബാങ്കുകള്‍ ക്രമപ്പെടുത്തിയ അറ്റബാങ്കുവായ്‌പയുടെ (അഡ്‌ജസ്റ്റഡ്‌ നെറ്റ്‌ ബാങ്ക്‌ ക്രെഡിറ്റ്‌ – എഎന്‍ബിസി) 75% മുന്‍ഗണനാമേഖലയ്‌ക്കു (പിഎസ്‌എല്‍) നല്‍കണമെന്നും, അതില്‍ 40% പിഎസ്‌എല്‍ നിര്‍ദേശങ്ങള്‍ പ്രകാരമുള്ള വിവിധ ഉപമേഖലകള്‍ക്കായിരിക്കണമെന്നും, ബാക്കി 35% പിഎസ്‌എല്ലില്‍തന്നെ തങ്ങള്‍ക്കു മല്‍സരമികവുള്ള ഏതെങ്കിലും ഒന്നോ അതിലേറെയോ ഉപവിഭാഗങ്ങള്‍ക്കു നല്‍കാമെന്നുമാണ്‌ എസ്‌എഫ്‌ബികളുടെ ലൈസന്‍സിങ്‌ മാര്‍ഗനിര്‍ദേശങ്ങളിലുണ്ടായിരുന്നത്‌. രണ്ടാമത്തെ വിഭാഗമായ 35 ശതമാനമാണ്‌ 20 ശതമാനമായി കുറച്ചത്‌. അതോടെ മൊത്തം 60% എഎന്‍ബിസി മുന്‍ഗണനാമേഖലയ്‌ക്കു നല്‍കിയാല്‍ മതി. എഎന്‍ബിസിയോ ബാക്കിപത്രത്തിലെ വായ്‌പാതുല്യഘടകങ്ങളോ (സിഇഒബിഇ) ഏതാണോ കൂടുതല്‍ അത്‌ മൊത്തത്തില്‍ 60% ആയിരുന്നാല്‍ മതിയാകും. പിഎസ്‌എല്‍ നിര്‍ദേശപ്രകാരമുള്ള വിവിധ ഉപമേഖലകള്‍ക്കു 40% വായ്‌പ നല്‍കണമെന്ന നിര്‍ദേശത്തില്‍ മാറ്റമില്ല.

 

Moonamvazhi

Authorize Writer

Moonamvazhi has 434 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!