ആര്‍.ബി.ഐ. അനുമതിക്ക് മുമ്പ് കേരളബാങ്കിന് ഓഫീസ് തുറക്കുന്നു

[email protected]

കേരളബാങ്കിന്റെ രൂപീകരണം വേഗത്തിലാക്കാനും നടപടികള്‍ക്കുമായി പ്രത്യേകം ഓഫീസ് തുറക്കുന്നു. സംസ്ഥാന സഹകരണ ബാങ്കിന്റെ അഞ്ചാം നിലയിലാണ് ഓഫീസ്. എട്ട് എക്‌സിക്യുട്ടീവ് കേബിനുളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഇതിനായി ടെണ്ടര്‍ വിളിച്ചു. കേരളബാങ്കിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് നിയോഗിച്ച പ്രത്യേക സെല്ലിന്റെ പ്രവര്‍ത്തനം ഈ ഓഫീസിലായിരിക്കും. ജില്ലാബാങ്ക് ജനറല്‍ മാനേജരുടെ നേതൃത്വത്തിലുള്ള കോ-ഓര്‍ഡിനേഷന്‍, സൂപ്പര്‍വൈസറി കമ്മിറ്റികളാണ് സെല്ലില്‍ പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, വയനാട് എന്നിങ്ങനെ നാല് ജില്ലാബാങ്ക് ജനറല്‍ മാനേജര്‍മാരാണ് ഈ കമ്മിറ്റിയിലുള്ളത്. സെല്‍ രൂപീകരണത്തിന്റെ ഉത്തരവിറങ്ങി ഒരുമാസത്തിലേറെയായിട്ടും പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. ചുമതലകള്‍ തരംതിരിച്ച് നല്‍കാത്തതും, പ്രത്യേകം സൗകര്യം ഒരുക്കാത്തതുമായിരുന്നു കാരണം. ഇതിന് ശേഷം, ചുമതലകള്‍ നിര്‍ണയിച്ചുള്ള ഉത്തരവ് സഹകരണ വകുപ്പ് ഇറക്കി. പക്ഷേ, സംസ്ഥാന സഹകരണ ബാങ്കില്‍ പ്രത്യേകം സൗകര്യം ഒരുക്കിയിട്ടില്ല. അതിനാല്‍, കേരളബാങ്കിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂട്ടാനായിട്ടില്ല. ഈ പ്രശ്‌നം പരിഹരിക്കാനാണ് പ്രത്യേകം കേബിനുകള്‍ തയ്യാറാക്കുന്ന നടപടി വേഗത്തിലാക്കിയതും സംസ്ഥാന സഹകരണ ബാങ്ക് ടെണ്ടര്‍ വിളിച്ചതും.

പ്രത്യേക സെല്ലിന്റെ ഭാഗമായുള്ള നാല് ജനറല്‍മാനേര്‍ക്കുമുള്ള ചുമതലകള്‍ പ്രത്യേകമായാണ് നിശ്ചയിച്ചത്. കേരളാബാങ്കിന് ആവശ്യമായ വിധത്തില്‍ ജില്ലാബാങ്ക് ജീവനക്കാരുടെ മനസ് പാകപ്പെടുത്തുന്നതിനുള്ള ചുമതല ഇടുക്കി ജനറല്‍ മാനേജര്‍ രാജേഷിനാണ്. ഇതിനായി പരിശീലനവും വ്യക്തിത്വ വികസന ക്ലാസുകളും സംഘടിപ്പിക്കണം.

14 ജില്ലാബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും ബാലന്‍ഷീറ്റ് ഏകീകരണമാണ് വയനാട് ജില്ലാബാങ്ക് ജനറല്‍ മാനേജര്‍ ഗോപകുമാറിന്റെ ദൗത്യം. ഓരോ മാസത്തെയും കണക്കുകള്‍ ഇങ്ങനെ ക്രമീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിഷ്‌ക്രിയ ആസ്തിയും, ബാങ്കിങ് ഇതര ആസ്തിയും കൈകാര്യം ചെയ്യുന്നതിനുള്ള സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കള്‍ രൂപവത്കരിക്കാനുള്ള ചുമതലാണ് തിരുവനന്തപുരം ജനറല്‍ മാനേജര്‍ കുമാറിനുള്ളത്. സംസ്ഥാന-ജില്ലാബാങ്കുകളുടെ സേവനങ്ങള്‍ ഏകീകരിക്കാനുള്ള ചുമതല ആലപ്പുഴ ജനറല്‍ മാനേജര്‍ ജോളി ജോണിനാണ്.
Download here

Leave a Reply

Your email address will not be published.

Latest News